2011, മേയ് 8, ഞായറാഴ്‌ച

ഒരു കൊയ്ത്തു കാലത്തിന്റെ ഓര്‍മ്മ


ഓളങ്ങളില്‍  തഴുകി  വരും  കാറ്റേ 
ഈണത്തില്‍  ഒഴുകി  വരൂ  നീ 
പൊന്നാടയണിഞ്ഞു  നില്‍ക്കുമീ  വയലേലകളില്‍ 
ആനന്ദ  നൃത്തമാടു നീ .

ഇളവെയിലിന്‍ ചൂടേറ്റു 
കുട്ടനാടന്‍  സുന്ദരിയായി 
പാറി  പറക്കും പച്ചപ്പനംതത്തെ 
നിന്റെ  ചെഞ്ചുണ്ടില്‍  പുന്നെല്ലില്‍  കതിര്‍ മണിയോ .

പ്രഭാ  കിരനത്തിന്‍  ശോഭയില്‍ 
പൊന്നില്‍ കുളിച്ചു നില്‍ക്കും കുട്ടനാടെ നിന്‍ ഈറനാം 
പച്ചപുതപ്പില്‍ മേലെ  മിന്നി തിളങ്ങുനന്തു 
പുന്നെല്ലില്‍  കതിര്‍ മണിയോ .
  
കൊയിതരിവാളുമായി കാത്തു നില്‍ക്കും
കറുത്ത പെണ്ണെ  നിന്റെ 
കവിളിണയില്‍ തിളങ്ങുന്നത് 
കുട്ടനാടിന്‍  പൊന്‍  കതിരിന്‍  ശോഭയോ.

കൊയ്തരിവാളിന്‍ വയ്തലയില്‍ നീന്തി വരും 
പുന്നെല്ലിന്‍ കറ്റയിലെ പവിഴ മുത്തുകളെ 
നിങ്ങളല്ലോ കര്‍ഷകന്റെ ക്ലെശമാം   
ജീവിതത്തിന്‍ ഇഴകള്‍ ചേര്ത്തിടുന്നത്.       

ഉയരട്ടെ  കൊയിത്ത് പാട്ടുകള്‍ ,
ഉണരട്ടെ  കുട്ടനാടിന്‍  ഈണങ്ങള്‍ ,
ഉഷസ്സില്‍ ഉഴുതു മറിക്കും വയലേലകളില്‍
തളിരക്കട്ടെ പുഞ്ച നെല്ലിന്‍ നവ മുകുളങ്ങള്‍ .

1 അഭിപ്രായം: