2012, മേയ് 16, ബുധനാഴ്‌ച

ആശയ സമരം



ആശയസമരങ്ങള്‍ സി പി ഐ എം ഇല്‍ പുത്തരി അല്ല  എന്നാല്‍ പാര്‍ട്ടിയില്‍ വിഭാഗീയതയുടെ വക്താക്കളായി നടന്ന കുറെ അധികം സഖാക്കള്‍ വിഭാഗീയത മൂത്തപ്പോള്‍ പാര്‍ട്ടി വിട്ടു പോയി . അത് ആശയ സമരം എന്ന് പുറമേ പറയാം എന്ന് അല്ലാതെ  പാര്‍ട്ടിയിലെ അധികാര സ്ഥാനങ്ങള്‍  പിടിക്കാനും ആ സ്ഥാനത്തിലൂടെ  പാര്‍ലമെന്ററി   സ്ഥാനങ്ങളില്‍  എത്തിപ്പെടാനും വേണ്ടി കുറെ കാലമായി  പ്രസ്ഥാനത്തില്‍  നില നില്‍ക്കുന്ന വിഭാഗീയതയുടെ ഫലമായി  പാര്‍ട്ടിയില്‍ നിന്നും പലരും പുറത്തു പോയിട്ടുണ്ട്, അതെല്ലാം ആശയ സമരം എന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ല . അടുത്ത കാലത്തായി  പാര്‍ട്ടിയില്‍ ഉണ്ടായ വിഭാഗീയതക്ക് ഒരു ആശയ സമരവും ഉണ്ടായട്ടില്ല  അപൂര്‍വ്വം ചില അവസരങ്ങളില്‍ ഒഴിച്ചാല്‍ . നാലാം ലോകവാദവും, എ ഡി ബി, ലോകബാങ്ക്  വായിപ്പയും , വര്‍ഗ്ഗീയ പാര്‍ട്ടികളോട് ഉള്ള   സമീപനവും, സ്വത്വ രാഷ്ട്രീയവും അങ്ങനെ ചില വിഷയങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണ്ണമായും അധികാര സ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ വേണ്ടി ചില നേതാക്കള്‍ നടത്തിയ തരംതാണ കളിയായിരുന്നു.  അതിനു വേണ്ടി ചിലര്‍ മാധ്യമങ്ങളെ ഉപയോഗിച്ചു, ചിലര്‍ പാര്‍ട്ടി സഖാക്കളേ ഉപയോഗിച്ചു. 


റിവിഷനിസ്റ്റ്  രീതിയേയും  പങ്കാളിത്ത ജനാധിപത്യത്തെയും  തള്ളി പറഞ്ഞു   മാര്‍സ്സിസ്റ്റു ലെനിനിസ്റ്റു ധാരയില്‍ കൂടി തന്നെ  ആണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത് . അല്ലായിരുന്നു എങ്കില്‍ പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയെ കിട്ടിയേനേം , മുസ്ലീം ലീഗ് പോലെ ഉള്ള പാര്‍ട്ടികളെ കൂട്ട് പിടിച്ചു പാര്‍ട്ടിക്ക് എന്നും അധികാരത്തില്‍ തുടരാമായിരുന്നു. അതിനു ഒന്നും പാര്‍ട്ടിക്ക് പോകാന്‍ കഴിയഞ്ഞത്   മാര്‍സ്സിസ്റ്റു ലെനിനിസ്റ്റു മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നത്‌ കൊണ്ട് തന്നെ ആണ്.  ജനകീയാസൂത്രണത്തിന് എതിരെ പോലും ആശയ സമരവും പാര്‍ട്ടിയില്‍ വ്യക്തമായ ചര്‍ച്ചയും അതിലൂടെ നിലപാടുകളും ഉണ്ടായട്ടുണ്ട് . കേന്ദ്രീകൃത  ജനാധിപത്യത്തില്‍ നിന്നും വികേന്ദ്രീകാരണതിലൂടെ   ജനങ്ങളിലേക്ക്  അധികാരം എത്തുകയും  അത് നാടിന്റെ മുഖച്ചായ മാറ്റുന്ന വികസനം ആകിമാറ്റാന്‍ കഴിഞ്ഞതും  ലോകത്തിന്റെ മുഴുവന്‍ പ്രശംസ നേടിയെടുത്ത മാറ്റങ്ങള്‍ ആയിരുന്നു .  അതേപോലെ  തന്നെ നാലാം ലോകവാദം, ആ സമയത്തും പാര്‍ട്ടിയില്‍ ആശയപരമായ ചേരിതിരുവും ആശയ സംഘട്ടനങ്ങളും ഉണ്ടാകുകയും അത് വിശദമായ ചര്‍ച്ചകളിലൂടെ നാലാം ലോക വാദവും  മാര്‍സ്സിസ്റ്റു ലെനിനിസ്റ്റു ആശയങ്ങളും തമ്മില്‍ ഉള്ള വെത്യാസവും വലതു പക്ഷ വെതിയാനവും  എല്ലാം വ്യക്തത വരുത്തിയതാണ്. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ആശയ സമരങ്ങളെ മാധ്യമങ്ങളില്‍ കൂടി പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നത്  തെറ്റായി കാണുന്നില്ല അത് പൊതു സമൂഹത്തിന്റെ കാഴ്ചപാടുകള്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍  ഇന്ന് മാധ്യമങ്ങള്‍ പാര്‍ട്ടിയിലെ ആശയ സമരങ്ങളെ അഭിപ്രായ വെത്യസങ്ങളെ  അവരുടെ വാര്‍ത്താ വിപണനത്തിന് ഉള്ള ആയുധം ആക്കുകയാണ് അതിനു അറിഞ്ഞോ അറിയാതയോ പല ഉന്നത സഖാക്കളും വീണു പോകുന്നു . അത് വിഭാഗീയത ഊതി പെരുപ്പിക്കാന്‍ ഉള്ള ആയുധം ആക്കുന്നു. അത് കമ്മ്യൂണിസ്റ്റു നേതാക്കള്‍ക്ക് ചേര്‍ന്ന നിലപാടുകളും പ്രവര്‍ത്തിയും അല്ല.


 ഒരു ആശയ സംവാദങ്ങളും  ഒഞ്ചിയതും ഷൊര്‍നൂറും  ഉയര്‍ന്നു വന്ന വിഭാഗീയതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നില്ല .  പാര്‍ട്ടി നേതൃത്വത്തിന് എതിരെ സ്ഥാനമാനങ്ങള്‍ പിടിച്ചെടുക്കാന്‍ വേണ്ടി കാലങ്ങളായി നടന്ന വിഭാഗീയതയുടെ ഫലം ആയി ആഗ്രഹിച്ച അധികാരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ കുറെ  സഖാക്കള്‍ പുറത്തു പോയി .  പഞ്ചായത്ത് ഭരണങ്ങള്‍ എല്ലാ സ്ഥലങ്ങളിലും ഇടതു പക്ഷം കൂട്ടായി നടത്തുന്നു. ചില സ്ഥലങ്ങളില്‍ പ്രസിഡണ്ട്‌  സ്ഥാനങ്ങള്‍ ഒരു നിശ്ചിത കാലയളവിലേക്ക് വീതം വെക്കാറുണ്ട്. അത് ഒരു മുന്നണി മര്യാദയുടെ ഭാഗം ആണ് അത് ഉള്‍ക്കൊള്ളാന്‍  കഴിയാതെ  ഒഞ്ചിയത്തെ ചില പഞ്ചായത്തുകളിലെ പ്രസിഡണ്ട്‌ സ്ഥാനം വിട്ടു കൊടുക്കുന്നതിനു എതിരെ പ്രതികരിച്ചു കുറെ സഖാക്കള്‍ പുറത്തു പോയി. സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ചു . അതില്‍ എന്ത് ആശയ സമരം ആണ് ഉള്ളത്? അധികാരത്തിനു വേണ്ടി ഉള്ള കടിപിടിയായെ അതിനെ കാണാന്‍ കഴിയു . ഒരു ഇടതു പക്ഷ പ്രവര്ത്തകന് ആദ്യം വേണ്ടത് സംഘടന അച്ചടക്കവും  പാര്‍ട്ടി നിലപാടുകളെ അംഗീകരിക്കാന്‍ ഉള്ള മനസ്സും ആണ്. അത് പുലര്‍ത്താതെ പുറത്തുപോയി . പോയവര്‍ക്ക് ഊര്‍ജ്ജം പകരത്തക്ക നിലയില്‍ അന്ന് പാര്‍ട്ടിയില്‍ നിന്നും ചില സഖാക്കളുടെ പ്രതികരണങ്ങളും  വൈരാഗ്യ ബുദ്ധിയോടെ ഉള്ള സമീപനവും ഉണ്ടായി . കൂട്ടിയോജിപ്പിന്റെ പാത സ്വീകരിക്കാന്‍ അന്ന് പ്രാദേശിക നേതൃത്വത്തിനോ ജില്ല സംസ്ഥാന നേതൃത്വത്തിനോ കഴിഞ്ഞില്ല എന്നത് വസ്തുത ആണ്. 

പാര്‍ലമെന്റാരി വ്യാമോഹം  ഇന്ന് സി പി ഐ എം  നേതാക്കളിലും കടന്നു കൂടിയട്ടു ഉണ്ട് എന്നത് പാര്‍ട്ടി പലപ്പോഴും അംഗീകരിച്ച സത്യമാണ്. അത് ഉപേക്ഷിച്ചു എങ്കില്‍ മാത്രമേ  നേതാക്കള്‍ വെച്ച് പുലര്‍ത്തുന്ന വിഭാഗീയത അവസാനിക്കുകയുള്ളൂ . കേരളത്തിന്റെ മുന്നേറ്റത്തിനു ഇന്ത്യയുടെ മുന്നേറ്റത്തിനു ഇടതു പക്ഷത്തിന്റെയും  അതിനു നേതൃത്വം കൊടുക്കുന്ന സി പി ഐ എം ന്റെയും വളര്‍ച്ച  അത്യാവശ്യം ആയ ഘടകമാണ്. ആശയ സമരങ്ങളെ ആശയ പരമായി നേരിട്ടുകൊണ്ട് ശക്തമായ സംവാദങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ട്  സമൂഹത്തിന്റെ  ബൌധിക മണ്ഡലങ്ങളെ ഇപ്പോള്‍ ഉള്ള നവ ലിബരലിസത്തിനു എതിരെ  അണി നിരത്തി  ഭൂരിപക്ഷം വരുന്ന പാവങ്ങളുടെയും സാധാരണക്കാരുടെയും  ഇടത്തരക്കാരുടെയും പ്രതീക്ഷയായ ഇടതു പ്രസ്ഥാനങ്ങള്‍  വളരണം.

ഇത് ഇടതുപക്ഷ ആശയ സമരങ്ങളെ കുറിച്ച് ഉള്ള വിശദമായ ലേഖനം അല്ല . ഇപ്പോള്‍ മാധ്യമങ്ങളില്‍ ഉണ്ടായ ചര്‍ച്ചകളെ നിരീക്ഷിച്ചു എന്ന് മാത്രം .

2012, മേയ് 11, വെള്ളിയാഴ്‌ച

ഒരു സായന്തന പുഷ്പത്തിന്‍ തേങ്ങല്‍



കൊതിച്ചു പോണു ഞാന്‍ ഒരിക്കല്‍ കൂടി
നീ എന്‍ അരുകില്‍ എത്തിയിരുന്നെങ്കില്‍ ,
ഇതളുകളില്‍   തളിര്‍ത്തു സൗരഭം പരത്തി
ഞാന്‍ നിന്നിരുന്നപ്പോള്‍
നീ എന്നില്‍ അലിഞ്ഞു .
ഞാന്‍ എന്നില്‍ ഒളിപ്പിച്ച എന്‍
തേന്‍ കണങ്ങള്‍ നീ നുകര്‍ന്നു .
ഇന്ന് എന്‍ ഇതളുകള്‍ കൊഴിഞ്ഞു
ഈ സായന്തനത്തില്‍ എത്തിടുമ്പോള്‍
എന്തേ നീ പറന്നകന്നിടുന്നു.??...
എന്‍ തേന്‍ നുകര്‍ന്ന് നിന്നപ്പോള്‍
എന്‍ കാതില്‍ നീ മൂളിയ 
ശൃംഗാര ഗാനത്തിന്‍
അലയൊലികള്‍ ഇന്നും
എന്‍ കാതില്‍ മുഴങ്ങിടുന്നു
ഇതോ നീ പറഞ്ഞ പ്രണയം ?
ഇതോ നീ പാടിയ അനശ്വര പ്രണയം?
ഇതോ കവികള്‍ പാടി പുകഴ്ത്തിയ
സ്വര്‍ഗീയ അനുഭൂതി ? .
ഇതോ കാമദേവന്റെ പുഷ്പ ബാണത്തില്‍
ഒളിപ്പിച്ച അനുരാഗത്തില്‍ വല്ലികള്‍ ?
ഇന്ന് നിന്‍ പ്രണയം
അരികത്തു നിക്കുമെന്‍ സഖിയോടോ ?
അവളിലേ തേന്‍ നുകരനായി നീ  ത്തിടുമ്പോള്‍
എന്‍ അന്തരാത്മാവ് നിനക്കായ്‌  കേഴുന്നു 

എന്തെ എന്‍ അരികത്തു നീ അണയാത്തത്.?
കൊതിച്ചു പോണു ഞാന്‍ ഒരിക്കല്‍ കൂടി
നീ എന്‍ അരുകില്‍ എത്തിയിരുന്നെങ്കില്‍ ,

**************************************



കടപ്പാട് :ചിത്രം , എന്റെ സുഹൃത്ത്‌ വിനു മാത്യു