2011, ജൂൺ 18, ശനിയാഴ്‌ച

കൈനീട്ടം............. (അവസാന ഭാഗം )



തിരികെ എറണാകുളത്തു എത്തി പക്ഷെ അച്ഛനും അമ്മയും ഇല്ലാതെ വീട്ടില്‍ ഒറ്റപെട്ടു പോവുകയായിരുന്നു . പലപ്പോഴും ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ തോനിപ്പോയി . അമ്മൂമ്മ കൂടെ ഉണ്ട് എങ്കില്‍ പോലും മനസ് ആകെ ഒറ്റപെട്ട അവസ്ഥയില്‍ ആയിരുന്നു വൈകുന്നേരങ്ങളില്‍ സ്ഥിരമായി സന്ദീപെട്ടന്റെയും അപ്പചിയുടെയും ഫോണ്‍ കോളുകള്‍ ഉണ്ടായിരുന്നു . ക്ലാസ്സില്‍ പോയിട്ടും ഒന്നിലും മനസ് ഉറക്കാതെ ഒന്നും പഠിക്കാന്‍ തോനത്തെ ദിവസങ്ങള്‍ കഴിഞ്ഞു പോയി . പയ്യെ പയ്യെ കൂട്ടുകാരും ആയി ഇഴുകി ചേരാന്‍ ശ്രേമിച്ചു. ആ ഇടക്കാണ്‌ ഡിഗ്രിക്ക് പഠിക്കുന്ന നീലിമയെ പരിചയപ്പെടുന്നത് കോളേജിലെ അറിയപ്പെടുന്ന ഒരു എസ എഫ് ഐ പ്രവര്‍ത്തക ആയിരുന്നു കൂടാതെ ചെറിയ കവിത എഴുത്തുംവിശാലമായ പുസ്തകം വായനയും ഉണ്ടാരുന്നു അവള്‍ക്കു . അവളുമായുള്ള സൗഹൃദം ശെരിക്കും എനിക്കു ഒരു ആശ്വാസം ആയിരുന്നു . സൌഹൃദത്തിനു ഇത്രയും വില കല്‍പ്പിക്കുന്ന സുഹൃത്തുക്കള്‍ വളരെ കുറവായിരുന്നു . അവളുടെ ഓരോ വാക്കുകളും എന്റെ മനസിലെ വിഷമങ്ങളെ ഇല്ലാതാക്കാന്‍ ഉപകരിച്ചു . ഒരു പക്ഷെ അവളെ ഞാന്‍ പരിചയ പെട്ടില്ലാരുന്നു എങ്കില്‍ എന്റെ ജീവിതം . ഒറ്റപെടലിന്റെ നരക തുല്യമാകുമാരുന്നു . അവളിലൂടെ ആണ് ഞാന്‍ പുസ്തകങ്ങളെ പ്രണയിക്കാന്‍ തുടങ്ങിയത് . അത് ഇന്നും ഒരു അഭിനെവേശമായി തുടരുന്നു . പുഷ്തകം വായന എന്ന് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറിയിരിക്കുന്നു. 

കവിയരങ്ങുകളിലും സാഹിത്യ സദസുകളിലും നീലിമ എന്നെ കൂടി കൊണ്ട് പോകുമാരുനു . അത് എനിക്കു പുതിയ ഒരു അനുഭവം തന്നെ ആയിരുന്നു . മനസ്സില്‍ തോനിയ ചെറിയ ചെറിയ കഥകള്‍ ഞാന്‍ എഴുതാന്‍ തുടങ്ങി . അന്ന് ഇന്നത്തെ പോലെ ഇന്റര്‍നെറ്റ്‌ സ്വകാര്യങ്ങള്‍ ഇല്ലാത്തതിനാല്‍ എഴുതിയ കഥകള്‍ പലതും ഞാന്‍ മാത്രമേ കണ്ടിരിന്നുളളു . ആ വര്‍ഷത്തെ കോളേജു മാഗസിനില്‍ എന്റെ കഥ അച്ചടിച്ച്‌ വന്നു . അതോടെ പലകുട്ടികള്‍ക്കും ഞാന്‍ പരിചിതയായി . എന്നെ എസ എഫ് ഐ ഉടെ പല പരുപടികള്‍ക്കും നീലിമ കൂടി കൊണ്ട് പോകുമായിരുന്നു . അത് എനിക്കു കൂടുതല്‍ ആത്മ വിശ്വാസവും പക്വതയും കൈവരിക്കാന്‍ കഴിഞ്ഞു . സഭ കമ്പം ഇല്ലാതെ സംസാരിക്കാനും തെറ്റുകള്‍ക്ക് എതീരെ പ്രതികരിക്കാനും എന്നെ പ്രാപ്ത ആക്കിയത് ഇങ്ങനെ ഉള്ള പരുപടിയിലൂടെ ആണ് . പലരുടെയും ജീവിതങ്ങള്‍ മനസിലാക്കാനും കഷ്ടപാടുകള്‍ മനസിലാക്കാനും സംഘടനാ പ്രവര്‍ത്തനം കൊണ്ട് ഗുണം ഉണ്ടായി . 

സംഘടനാ പ്രവര്‍ത്തനവുമായി പല ആണ്‍ കുട്ടികളോടും അടുത്ത് ഇടപെടണ്ടി വന്നു എങ്കില്‍ പോലും . ഒരു ആണ്‍കുട്ടിയോടും തെറ്റായ ഒരു താല്പര്യം എനിക്കു തിനിയില്ല . മനസ്സില്‍ സ്വന്തം 
പുരുഷന്റെ സ്ഥാനത്ത് സന്ദീപെട്ടന്‍ ഉളളതിനാല്‍ ആയിരിക്കാം വേറെ ഒരു ചിന്ത തോനാഞ്ഞത് . ഒരു ആണും പെണ്ണും ഒന്നിച്ചു ഇരുന്നു സംസാരിക്കുന്നതു തെറ്റായി കാണുന്ന ചില 
സുഹൃത്തുക്കള്‍ എനിക്കു എതിരെ പല കഥകളും പറഞ്ഞു തുടങ്ങി . ദിവസവും നടക്കുന്ന എല്ലാ 
കാര്യങ്ങളും സന്ദീപെട്ടനോട് പറയുമായിരുന്നു . ഇങ്ങനെ ഉള്ള കഥകള്‍ക്ക് എതിരെ ഒന്നും 
പ്രതികരിക്കണ്ടാതില്ല എന്നും അനാവശ്യ വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കണ്ട എന്നും 
ഒക്കെ സന്ദീപെട്ടന്‍ എന്നെ ഉപദേശിക്കും . ഇങ്ങനെ ഉള്ള കഥകള്‍ ഇറങ്ങിയതോടെ ആണ്‍ 
കുട്ടികളും ആയുള്ള സൗഹൃദം മനപൂര്‍വം ഒഴിവാക്കി . സമൂഹത്തിലെ ഇങ്ങനെ ഉള്ള 
മഞ്ഞപിത്തം പിടിച്ച കണ്ണുകളോട് വൈരാഗ്യം തോണി എങ്കില്‍ പോലും അത് മനസ്സില്‍ 
ഒതുക്കി നടന്നു . സ്ത്രിക്കു എതിരെ എന്നും നിറം പിടിപ്പിച്ച കഥകള്‍ പറയാന്‍ ആളുകള്‍ക്ക് ആവേശം ആണല്ലോ? അത് തന്നെ ഇവിടെയും സംഭവിച്ചു . 

തുടന്നു വന്ന കോളേജു യുണിയന്‍ തിരഞ്ഞെടുപ്പില്‍ എന്നെ വനിതാ പ്രതിനിധി ആയി മത്സരിക്കാന്‍ എല്ലാരും നിര്‍ബന്ധിച്ചു . സന്ദീപെട്ടന്‍ പോലും അതിനു അനുകൂലം ആയിരുന്നു. പക്ഷെ എന്റെ മനസ്സ് അതിനു എന്നെ അനുവദിച്ചില്ല . അതിനാല്‍ തന്നെ ഞാന്‍ മത്സരിക്കാന്‍ തയാറായില്ല. നേരുത്തേ ഉണ്ടായ പോലെ ഉള്ള അനാവശ്യ കഥകള്‍ക്ക് ഞാന്‍ അവസരം നല്കണ്ടായല്ലോ എന്ന് കരുതി . എന്റെതായ ലോകത്തേക്ക് ഒതുങ്ങി കൂടി . എന്നാലും മനസ്സില്‍ ഒറ്റപെടല്‍ അനുഭവപെട്ടില്ല കാരണം പല പുസ്തകങ്ങളിലെയും കഥാപാത്രങ്ങള്‍ എനിക്കു കൂട്ടിനു ഉണ്ടായിരുന്നു ദിവസവും . മനസ്സില്‍ വിപ്ലവ ചിന്തകള്‍ ഉള്ളതിനാല്‍ ആകാം സി രാധാകൃഷ്ണന്റെ പുസ്തകങ്ങളോട് ഇഷ്ടം കൂടുതല്‍ തോനിയത് . കഷ്ടതകള്‍ അനുഭവിക്കുന്ന സമൂഹത്തിന്റെ താഴെ തട്ടില്‍ ഉള്ള ജനതയ്ക്ക് വേണ്ടിയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ അദേഹം നല്ലനിലയില്‍ തന്നെ വര്‍ണ്നിച്ചട്ടുണ്ട് പല നോവലുകളിലും . ആ കഥകള്‍ എന്നും ഒരു ആവേശമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .

ഡിഗ്രിക്കും മഹാരാജാസില്‍ തന്നെ പഠിക്കാന്‍ ആയിരുന്നു എനിക്കു താല്പര്യം. കാരണം അവിടുത്തെ ഇടനാഴികളും മരച്ചുവടുകളും ലൈബ്രറിയും ഒക്കെ എന്റെ ജീവിതത്തിന്റെ ഭാഗം ആയി മാറി . കൂടെ ഉള്ള പല കുട്ടികളും പുതിയ ഫാഷനില്‍ ഉള്ള വേഷങ്ങളും മറ്റും ഉപയോഗിക്കുനുണ്ട് എങ്കില്‍ പോലും എന്റെ മനസ് എന്നെ അതിനു അനുവദിച്ചില്ല . കൂട്ട്കാരികള്‍ ഇടക്ക് പറയും

"നീ ഇപ്പോഴും ആ നാട്ടുമ്പുറത്ത് കാരി തന്നെ ആണല്ലോ!!!! . "

2 വര്‍ഷങ്ങള്‍ കൂടി എന്റെ ജീവിതല്‍ കടന്നു പോയി. അപ്പോഴേക്കും സന്ദീപെട്ടന്‍ കോഴ്സ് കഴിഞ്ഞു, എറണാകുളത്തു തന്നെ ഒരു കമ്പനിയില്‍ ജോലി ശെരിയായി . വീട്ടില്‍ താമസിച്ചു ജോലിക്കുപോകാന്‍ ഞാനും അമൂമ്മയും ഒരുപാടു നിര്‍ബന്ധിച്ചു. പക്ഷെ സന്ദീപെട്ടന്‍ അതിനു തയാറായില്ല . അതിന്റെ പേരില്‍ കുറെ ദിവസം ഞങ്ങള്‍ പിണങ്ങി നടക്കുകപോലും ഉണ്ടായി . ജോലി കിട്ടി അടുത്ത ശനിയാഴ്ച സന്ദീപെട്ടനുമൊത്തു മറൈന്‍ ഡ്രൈവില്‍ പോയി കുറെ നേരം ഇരുന്നു . എന്റെ മനസ്സില്‍ ഉള്ള പിണക്കം കാരണം ഞാന്‍ കൂടുതല്‍ മിണ്ടാന്‍ പോയില്ല കുറെ നേരം നിശബ്ദമായി കായലിലേക്കും നോക്കി ഇരുന്നു .

"ലെച്ചു എന്താ നിന്റെ പിണക്കം മാറിയില്ലേ ഇതുവരെ ?. "

"എനിക്കു ആരോടും പിണക്കം ഇല്ല . എന്നോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ലേ എന്റെ വീട്ടില്‍ താമസിക്കില്ല എന്ന് പറഞ്ഞത്."

"അങ്ങനെ നീ വിശ്വസികുന്നുണ്ടോ. എന്നെ നീ ഇതുവരെ മനസിലാക്കിയട്ടില്ല അല്ലേ.?"

"ആരേലും വല്ലോം പറയും എന്ന് പേടിച്ചല്ലേ താമസിക്കാത്തത് ?"

"അപ്പോള്‍ നിനക്ക് അത് അറിയാം . എന്നിട്ടാണോ ഈ പിണക്കം ? . "

"സന്ദീപെട്ടന്‍ വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ആകെ വിഷമം തോനി അതാ."

"നീ വിഷമിക്കണ്ട ഉടന്‍ തന്നെ ഞാന്‍ വരുന്നുണ്ട് അവിടെ താമസിക്കാന്‍ ."

അപ്പോള്‍ എന്താ കാര്യം എന്ന് മനസിലായില്ല . കുറച്ചു ദിവസത്തിന് ശേഷം അപ്പച്ചിയും അങ്കിളും കൂടി വീട്ടില്‍ വന്നു കൂടെ ശ്രുതിയും ഉണ്ടാരുന്നു . ഇടക്ക് ഇടക്ക് അവര്‍ വരാറുണ്ട് അത് പോലെ ഒരു സന്ദര്‍ശനം ആകും എന്നാ ഞാന്‍ കരുതിയത്‌ . അപ്പച്ചി അമ്മൂമംയോടു പറയുന്നത് കേട്ടപ്പോളാണ് എന്റെ കല്യാണ കാര്യം ആണ് എന്ന് മനസിലായത് . എല്ലാവര്ക്കും സമ്മതം ആയിരുന്നു ഞങ്ങള്‍ ഒന്നിക്കുന്നത് . സന്ദീപെട്ടനെ എനിക്കു ഇഷ്ടമാണ് എങ്കില്‍ പോലും 
അപ്പോള്‍ ഒരു വിവാഹം ഞാന്‍ ആലോചിച്ചു പോലും ഇല്ലാരുന്നു . അതിനാല്‍ തന്നെ എനിക്കു 
പെട്ടന്ന് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. പക്ഷെ അവരുടെ താല്പര്യത്തിനു മുന്നില്‍എനിക്കു എതിര്‍ത്ത് നില്ക്കാന്‍ കഴിയില്ലാരുനു അതിനാല്‍ തന്നെ ഞങ്ങളുടെ വിവാഹം 
തീരുമാനിച്ചു എന്റെ ഡിഗ്രി അവസാന വര്‍ഷം ആയതിനാല്‍ പരിക്ഷ കഴിഞ്ഞു മതി എന്ന് 
തിരുമാനിച്ചു . പിന്നെയും 3 മാസം കൂടി ഉണ്ടാരുന്നു . അടുത്ത മേടം ഒന്നിന് വിവാഹം 
അതും സ്വപ്നം കണ്ടു കൊണ്ടുള്ള ജീവിതം ആയിരുന്നു പിന്നീടു ഉള്ള ദിവസങ്ങളില്‍ 

വിവാഹത്തിന് ഇനിയും 3 മാസം കൂടി ഉണ്ട് . അതിനു ഇടയില്‍ അവസാന വര്‍ഷ പരീക്ഷയും . മനസ് പഠനത്തിന്റെയും സ്വപ്നങ്ങളുടെയും ഇടയില്‍. പഠിക്കണം പഠിച്ചു നല്ല ഒരു ജോലി കിട്ടിയതിനു ശേഷം മതി വിവാഹം എന്നൊക്കെ ആയിരുന്നു സ്വപ്‌നങ്ങള്‍ . പക്ഷെ ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞു . വിവാഹ ശേഷവും പഠിച്ചു കൊള്ളാന്‍ സന്ദീപേട്ടന്‍ പറഞ്ഞട്ടുണ്ട് . അതാണ് ഏക ആശ്വാസം. പലദിവസങ്ങളിലും പഠിക്കാനായി പുസകം എടുത്താല്‍ മനസ് ഉറക്കുനില്ല. വിവാഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷം ആണ് എങ്കിലും മനസ്സില്‍ അകാരണമായ എന്തോ ഭയം വന്നു നിറയുന്നു .

നല്ലരീതിയില്‍ തന്നെ പരീക്ഷകള്‍ എഴുതി . പരീക്ഷ കഴിഞ്ഞപ്പോള്‍ മനസ്സിന് ആശ്വാസം ആയി . പരീക്ഷ കഴിഞ്ഞു കുട്ടുകാരെ എല്ലാം പിരിയുന്ന അവസരത്തില്‍ ശെരിക്കും കണ്ണ് നിറഞ്ഞു പോയി . കുറച്ചു നാളത്തേക്ക് എങ്കിലും ഈ ക്യാം
മ്പസും കൂടുകരും ഇവിടുത്തെ ഇടനാഴിയും മരച്ചുവടുകളും നഷ്ടമാകുന്നു എന്നോര്‍ത്തപ്പോള്‍ അകെ മനസ്സ് അസ്വസ്ഥമായി . PG ക്കും ഇവിടെ തന്നെ പഠിക്കണം എന്നാണ് ആഗ്രഹം. ഒരിക്കലും വിട്ടു പിരിയാന്‍ ആവാത്ത വിധത്തില്‍ മനസ്സ് ഈ ക്യാംബസ്സുമായി അടുത്ത് പോയി . എന്റെ ജീവതത്തിന്റെ ഒരു ഭാഗമായി മാറിയിരുന്നു . എന്റെ ജീവിതത്തിലെ പല ദുഖങ്ങളിലും സന്തോഷങ്ങളിലും എന്നോടൊപ്പം ഇവിടുത്തെ കൂടുകരും, ഇവിടുത്തെ ലൈബ്രറിയിലെ പുസ്തകങ്ങളും ഉണ്ടായിരുന്നു . കുട്ടുകാരുടെ ഓട്ടോഗ്രാഫില്‍ മനസ്സില്‍ തോനിയ കുറെ വാചകങ്ങള്‍ എഴുതി വിട്ടു . എന്റെ ഓട്ടോഗ്രാഫില്‍ എല്ലാരും എഴുതിത്തന്നു . ഇനി ഒരിക്കലും കണാന്‍ പറ്റിയില്ല എങ്കിലും കൂട്ടുകാരുടെ ഓര്‍മ്മക്കായി ഇന്നും ഞാന്‍ ആ ഒട്ടൊഗ്രഫ് സുക്ഷിച്ചട്ടുണ്ട് . മനസ്സിന്റെ വേദനകളെ തുടച്ചു നീക്കാനും പഴയ ഓര്‍മ്മകള്‍ പൊടി തട്ടി എടുക്കാനും എനിക്കു അതിലൂടെ ഇന്നും സാധിക്കുനുണ്ട് . നീലിമ അവളുടെ ഭംഗിയുള്ള കൈ അക്ഷരത്തില്‍ എഴുതിയ വാക്കുകള്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു

" ജീവിതം സുന്ദരമായി ഒഴുകുന്ന വസന്തകാലം മാത്രം അല്ല ഇടിയും മിന്നലും പേമാരിയും കാര്മേഘങ്ങള്‍ക്ക് ഇടയിലൂടെ പുഞ്ചിരിക്കുന്ന സുര്യനും നിറഞ്ഞതാണ്‌. വസന്തത്തില്‍ പൂക്കള്‍ തളിര്ക്കുംപോലെയും ശിശിരത്തില്‍ ഇലകള്‍ കൊഴിയും പോലെയും ജീവിതം കടന്നു പോകുന്നു. ഇനിയും വരാന്‍ ഇരിക്കുന വസന്തത്തിനു വേണ്ടി കാത്തിരിക്കുംബോളും ശിശിരത്തില്‍ കൊഴിഞ്ഞ ഇലകളെയും അകാലത്തില്‍ കരിഞ്ഞുപോയ പൂമോട്ടുകളേയും
 മറക്കാതിരിക്കുക "

പരീക്ഷ കഴിഞ്ഞു ഉള്ള ദിവസങ്ങള്‍ തീര്‍ത്തും വിരസമാരുനു . മനസ്സ് അകെ അസ്വസ്ഥമായിരുന്നു ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നു .
 സന്ദീപേട്ടന്‍ ഒന്ന് വിളിച്ചിരുന്നു എങ്കില്‍ കുറച്ചു നേരം സംസാരിച്ചു ഇരിക്കമാരുന്നു . എന്റെ മനസ്സ് അറിഞ്ഞട്ടു എന്നപോലെ സന്ദീപേട്ടന്‍ അപ്പോള്‍ തന്നെ വിളിച്ചു. കുറെ സംസാരിച്ചു എന്റെ ബോറടി മനസില്ക്കിയട്ടകം വൈകിട്ട് ഒരു സിനിമക്ക് പോകാം എന്ന് പറഞ്ഞു . സന്തോഷത്തോടെ ഫോണ്‍ കേട്ടു ചെയ്തു . വൈകിട്ട് സിനിമക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ അമ്മൂമ്മക്ക്‌പേടി

"രാത്രിയില്‍ അങ്ങനെ പോകണോ . ഇക്കാലം അത്ര ശെരിയല്ല സുക്ഷിക്കണം "

"പേടിക്കണ്ട അമ്മൂമ്മേ ഞാന്‍ സന്ദീപെട്ടന്റെ കൂടെ അല്ലെ പോകുന്നെ ? "

"നിങ്ങളുടെ ഇഷ്ടം പോലെ നടക്കട്ടെ . "

അഞ്ചു മണി ആയപ്പോള്‍ തന്നെ ഞാന്‍ ഒരുങ്ങി ഇരുന്നു .
 സന്ദീപേട്ടന്‍ വന്നു വേഗം തന്നെ ഞങ്ങള്‍ സിനിമക്ക് പോയി . വിവാഹം ഉറപ്പിച്ച ശേഷം ആദ്യമായി ആണ് ഞങ്ങള്‍ സിനിമക്ക് പോകുന്നത് . അതുകൊണ്ട് തന്നെ ഒരുപാടു സന്തോഷവും ഉത്സാഹവും ഉണ്ടാരുന്നു . തീയേറ്ററില്‍ അടുത്ത അടുത്ത സീറ്റുകളില്‍ ഇരിക്കുമ്പോള്‍ അകെ ഒരു കുളിര്‍മ്മ തോന്നി . അവധി സമയം ആയതിനാല്‍ നല്ല തിരക്കായിരുന്നു . പുറകില്‍ ഉള്ള സീറ്റില്‍ കുറെ ചെറുപ്പകാര്‍ ഉണ്ടായിരുന്നു . സ്വദവേ ഉണ്ടാകുന്ന ശല്യങ്ങള്‍ ഒന്നും അവരില്‍ നിന്നും ഉണ്ടായില്ല . സിനിമ കണ്ടു കഴിഞ്ഞു സന്ദീപേട്ടന്റെ നിര്‍ബന്ധത്തിനു മറൈന്‍ ഡൈവില്‍ കുറെ നേരം ചുറ്റി തിരിഞ്ഞു . ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിഞ്ഞു ഞങ്ങള്‍ വീട്ടിലേക്കു പോയി . 2 ദിവസമായി തോനിയിരുന്ന വിഷമങ്ങള്‍ എല്ലാം വേഗം പോയി മറഞ്ഞപോലെ . തമാശകള്‍ ഒക്കെ പറഞ്ഞു പോകുന്നു എങ്കിലുംസന്ദീപേട്ടന്‍ വളരെ സൂക്ഷിച്ചു ആണ് കാറ്‌ ഓടിച്ചിരുന്നത് . . കാറിന്റെ പ്രകാശത്തില്‍ ദൂരെ ആരൊക്കെയോ കൂടി നില്‍ക്കുന്നത് കണ്ടു . അടുത്ത ഒരു കാറും കിടക്കുന്നു . കാറു നല്ല പരിചയം ഉള്ള പോലെ തോന്നി . അടുത്ത ചെന്നപ്പോള്‍ മനസിലായി അത് നീലിമയുടെ കാര്‍ ആയിരുന്നു . അവള്‍ അതില്‍ പല പ്രാവശ്യം കോളേജില്‍ വന്നട്ടുണ്ട് . ഞാന്‍ സന്ദീപേട്ടനോട് പറഞ്ഞു അത് നീലിമയുടെ കാര്‍ ആണ് എന്താ എന്ന് ഒന്ന് നോക്കാം .

എല്ലാവരും കാറിന്റെ ഡോറിനു ചുറ്റും കൂടി അകത്തേക്ക് നോക്കി നില്‍ക്കുകയാണ് . അകത്തേക്ക് നോക്കിയാ എന്റെ ശരീരം തളര്‍ന്നു പോയി . വാരിച്ചുറ്റിയ സാരിയുമായി നീലിമ അതിനുള്ളില്‍ ഇരിക്കുന്നു
 . എന്താ ചെയ്യണ്ടത് എന്ന് ഒരു രൂപവും ഇല്ല . പെട്ടന് ഒരു ധൈര്യം തോണി ആള്‍ക്കാരെ തള്ളി മാറ്റി ഞാന്‍ അവളുടെഅടുത്തേക്ക് ചെന്ന് . എന്നെ കണ്ടതും വാവിട്ടു കരഞ്ഞുകൊണ്ട്‌ അവള്‍ എന്റെ തോളിലേക്ക് വീണു . എന്താ സംഭവിച്ചത് എന്ന് അവളോട്‌ ചോദിക്കണ്ടി വന്നില്ല .കാരണം അവള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപെട്ടടുണ്ട് എന്ന് കണ്ടാല്‍ മനസിലാകും . ഞങ്ങള്‍ അവളെ പെട്ടന്ന് ഞങ്ങളുടെ കാറില്‍ കയറ്റി നേരെ ഹോസ്പിറ്റലിലേക്ക് പോയി . ഹോസ്പിറ്റലില്‍ എത്തി ഞാന്‍ അവളുടെ വീടിലേക്ക്‌ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു . എങ്ങനെയാണു ഇതു സംഭവിച്ചത് എന്ന് അവളോട്‌ ചോദിക്കണം എന്നുണ്ടാരുനു .പക്ഷെ അവളെ ICU വില്‍ അഡ്മിറ്റ്‌ ചെയ്തിരുന്നതിനാല്‍ ഒന്നും തന്നെ സംസാരിക്കാന്‍ കഴിഞ്ഞില്ല . 



വീട്ടിലെത്തിയിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല മനസ്സില്‍ നീലിമയുടെ മുഖം നിറഞ്ഞു നില്‍ക്കുന്നു. വേദനകളില്‍ എനിക്കു ആശ്വാസം ആയി വന്നവള്‍. പിറ്റേ ദിവസത്തെ ന്യൂസ്‌ കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അവള്‍ കുറെ വർഷങ്ങളായി ദാസുമായി പ്രണയത്തിലായിരുന്നു. പലപ്രാവശ്യം ഞാൻ അയാളോട് സംസാരിച്ചിട്ടുണ്ട്. നല്ല ഒരു പ്രണയം ആയിട്ടാണ് തോന്നിയിരുന്നത്. അയാളെയും രണ്ടു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത‍ കേട്ടപ്പോള്‍ സങ്കടവും ദേഷ്യവും തോന്നി. കാരണം നിഷ്കളങ്കമായ പ്രണയമായിരുന്നു അത്. ഹോസ്പിറ്റലില്‍ ചെന്നപോള്‍ നീലിമയെ റൂമിലേക്ക്‌ മാറ്റിയിരുന്നു. അവള്‍ കാര്യങ്ങള്‍ വിശദമായി തന്നെ പറഞ്ഞു . ഇന്നലെവൈകുന്നേരം നേരില്‍ കണ്ട ദാസും അവളും കുറെ നേരം സംസാരിച്ചിരുന്നു അതിനു ശേഷം അവൻ വാങ്ങികൊണ്ടുവന്ന ഐസ്ക്രീം കഴിച്ചു എന്നും തുടര്‍ന്ന് കാറില്‍ പോകുമ്പോള്‍ അവൾക്കു ബോധം നഷ്ടപ്പെട്ടെന്നും പറഞ്ഞു... പിന്നീടുണര്‍ന്നപ്പോള്‍ അവള്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു .


അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നത് ഞങ്ങള്‍ ആയതിനാല്‍ കേസിലെ സാക്ഷികളായി ഞങ്ങളെയും പോലീസ് ഉൾപ്പെടുത്തി. പോലീസിന്റെ അന്വേഷണം വേഗത്തിൽ നടന്നു. അതിനിടയിൽ പരീക്ഷയും കഴിഞ്ഞു. എല്ലാ മാനസിക പിരിമുറുക്കത്തിനിടയിലും പരീക്ഷ ഞങ്ങൾ എങ്ങനെയോ എഴുതി തീർത്തു. അന്ന് വരെ നല്ല നേതാവായും സുഹൃത്തായും നീലിമയെ കണ്ടിരുന്ന സുഹൃത്തുക്കൾ കാട്ടിയ സഹതാപം അവളെ ശരിക്കും വിഷമിപ്പിച്ചിരുന്നു എന്ന് അവളുടെ വാക്കുകളിൽ നിന്നും മനസ്സിലായി.....


"ഞാൻ ഏറെ സ്നേഹിച്ച ദാസ് എന്നെ വഞ്ചിച്ചു. അവനു വേണ്ടിയിരുന്നത് എന്റെ ശരീരം മാത്രമായിരുന്നു. അവന്റെ നേട്ടങ്ങൾക്കു വേണ്ടി അവൻ എന്നോടുള്ള പ്രണയം ഉപയോഗിച്ചു. ഇന്ന് ഞാൻ വെറുമൊരു പാഴ്വസ്തു. എന്റെ സ്വപ്‌നങ്ങൾ അവന്റെയും സ്വപ്നങ്ങളാണെന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു. ഞാൻ അവന്റെ ഐശ്വര്യമാണ് എന്ന് പറഞ്ഞപ്പോൾ അതും ഞാൻ വിശ്വസിച്ചു. അവനിലെ മൃഗത്തെയാണ് ഞാൻ ഇപ്പോൾ തിരിച്ചറിഞ്ഞത്. ഒരു പുരുഷനെയും ഇനി വിശ്വസിക്കാൻ കഴിയില്ല. അവർ എന്നും സ്വന്തം നേട്ടങ്ങൾക്കു വേണ്ടി കാമുകിയെയും ഭാര്യയേം എല്ലാം വില്പനച്ചരക്കാക്കി മാറ്റും."

"എല്ലാ പുരുഷൻമാരും അങ്ങനെയല്ല നീലിമ. സ്നേഹിക്കാൻ അറിയാവുന്ന സ്നേഹത്തിന്റെ വില അറിയുന്ന പുരുഷന്മാരുമുണ്ട്."

" സ്നേഹത്തിനും പ്രണയത്തിനും നമ്മൾ നൽകുന്ന മഹത്വം പുരുഷന് ഇല്ല ലെച്ചു. അവനു എന്നും അവന്റെ നേട്ടങ്ങൾ മാത്രമാണ് വലുത്. എന്റെ രാഷ്ട്രീയ ബന്ധങ്ങളും സൗഹൃദങ്ങളും അവൻ അവന്റെ ബിസ്സിനെസ്സ് വളർത്താനായി ഉപയോഗിച്ചു, അവസാനം എന്റെ ശരീരവും. എന്നും ഉരുകി ഒലിക്കുന്ന മെഴുകുതിരി ആവുന്നത് സ്ത്രീയാണ്."

" നമ്മൾ മെഴുകുതിരിയായി ഉരുകുമ്പോഴും ആ തിരിയിൽ നിന്നും കിട്ടുന്ന പ്രകാശം അല്ലെ വലുതായി കരുതേണ്ടത് നീലിമ "

"അങ്ങനെ പുരുഷൻ ചിന്തിക്കില്ല അവൻ ആ വെളിച്ചത്തിൽ എങ്ങനെ നേട്ടങ്ങൾ കൊയ്യാം എന്നെ ചിന്തിക്കൂ. അവന്റെ ആ വികൃത മുഖമിന്ന് പുറത്തായി. തോക്കുകളേന്തിയ ഫൂലൻ ദേവികളായി സ്ത്രീകൾ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ലച്ചൂ. പഠിച്ച ചരിത്രവും തത്വ ശാസ്ത്രങ്ങളും ഒന്നും എനിക്കിന്ന് കൂട്ടിനില്ല . സഹതാപത്തിന്റെ ഈ നോട്ടങ്ങൾ എന്നെ വല്ലാതെ നോവിക്കുന്നു.'

മറുപടികൾ പറയാൻ വാക്കുകളില്ലാതെ നീലിമയുടെ മുന്നിലിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. സ്നേഹിച്ചവൻ ചവച്ചു തുപ്പി കളഞ്ഞ അവളുടെ മോഹങ്ങളും സ്വപ്നങ്ങളും ഇന്ന് ചവറു കൂനയിൽ വലിച്ചെറിഞ്ഞ പൊട്ടിയ ചില്ലുപാത്രം പോലെ കിടക്കുന്നു.

ശനിയാഴ്ച നാട്ടിലേക്കു പോകാമെന്ന തിരുമാനത്തിലായിരുന്നു . നിര്‍ത്താതെ അടിക്കുന്ന ഫോണ്‍ ബെല്ല് കേട്ടാണ് ശനിയാഴ്ച ഉണര്‍ന്നത് . എടുത്തപ്പോള്‍ കോളേജില്‍ എന്റെ കൂടെ പഠിച്ച ഒരു കുട്ടിയായിരുന്നു. അവള്‍ പറഞ്ഞ വാര്‍ത്ത‍ വിശ്വസിക്കാനായില്ല. നീലിമയെ ബലാത്സംഗം ചെയ്ത അവളുടെകാമുകൻ ആത്മഹത്യ ചെയ്തു. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ തന്നെ ഞാൻ നീലിമയെ വിളിച്ചു എന്താണ് സംഭവിച്ചത് എന്നറിയാൻ. നേരിൽ കാണാം എന്ന് പറഞ്ഞു അവൾ സുഭാഷ് പാർക്കിലേക്ക് വരാൻ പറഞ്ഞു.

" നീലിമ നീ അറിഞ്ഞില്ലേ, ദാസ് ആത്മഹത്യ ചെയ്തത്"

"ഞാൻ അല്ലെ ലെച്ചു അത് ആദ്യം കണ്ടതും അറിഞ്ഞതും."

"കണ്ടത് ?"

" അതെ, അത് ആത്മഹത്യ അല്ല ഞാൻ ഇന്നലെ വൈകിട്ട് അവന്റെ വീട്ടിൽ പോയിരുന്നു. അവന്റെ അമ്മ എന്റെ കേസ്സു വന്നതിനു ശേഷം അവന്റെ സഹോദരിക്കൊപ്പമാണ്. അവൻ മാത്രമേ വീട്ടിൽ ഉള്ളു എന്ന അറിവോടെയാണ് ഞാൻ പോയത്. കയ്യിൽ വിഷവും കത്തിയും ഞാൻ കരുതിയിരുന്നു. പറ്റിയാൽ അവനെ മരണവേദന എന്താണെന്ന് അറിയിച്ചു കൊല്ലണം എന്ന ചിന്തയോടെയാണ് പോയത്. ഞാൻ ചെല്ലുമ്പോൾ സിറ്റൗട്ടിൽ മദ്യ ലഹരിയിലായിരുന്ന അവനെ എന്ത് വേദനിപ്പിക്കാൻ? അവൻ കാണാതെ അവന്റെ മദ്യ ഗ്ലാസിൽ കുറച്ചു വിഷം ചേർക്കുകയെ വേണ്ടി വന്നുള്ളൂ. അത് കുടിച്ച ശേഷമാണ് ഞാൻ അവന്റെ മുന്നിൽ പ്രത്യക്ഷമായതു. എന്റെ കയ്യിൽ പേപ്പറിൽ പൊതിഞ്ഞു സൂക്ഷിച്ച വിഷത്തിന്റെ കുപ്പി അവനു നൽകി അവനോടു കാര്യം പറഞ്ഞു. അപ്പോഴത്തെ അവന്റെ മാനസികാവസ്ഥ കാണേണ്ടത് തന്നെയായിരുന്നു ലെച്ചു. പ്രേമം നടിച്ചു പെണ്ണിനെ നശിപ്പിക്കുന്ന എല്ലാ നരാധമന്മാരെയും ഇങ്ങനെ കൈകാര്യം ചെയ്യണം."

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്താണ് ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ ഒരു രൂപവുമില്ലായിരുന്നു.

"പോലീസ് അന്വേഷിക്കില്ലേ. അവർക്കു മനസ്സിലാകില്ലേ കൊലപാതകമാണെന്ന്? "

" എങ്ങനെ മനസ്സിലാക്കാൻ, അവൻ സ്വയം വിഷം കഴിച്ചതാണ്. അവന്റെ ദേഹത്ത് മുറിവോ ചതവോ ഒന്നുമില്ല. മാത്രമല്ല പേപ്പറിൽ ഞാൻ കരുതിയ വിഷത്തിന്റെ കുപ്പി നൽകിയപ്പോൾ അവൻ അത് കയ്യിൽ വാങ്ങി അതോടെ അവന്റെ വിരലടയാളവും അതിലുണ്ട് . എന്നെ കണ്ടെത്താൻ കഴിയുന്ന ഒരു അടയാളവും അവിടെയില്ല. എന്നെ ആരും കണ്ടതുമില്ല. പൊലീസിന് എന്നിലേക്ക്‌ എത്താൻ ഒരു വഴിയുമില്ല. ആകെ പുറത്തു അറിയാവുന്നതു നിനക്ക് മാത്രമാണ്. എന്നെ രക്ഷിച്ച നിന്നോട് അത് പറയണമെന്ന് തോന്നി"

" ഞാൻ ആരോടും പറയുന്നില്ല. നീ സൂക്ഷിക്കുക. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തകരാൻ"

" ഞാൻ അതാണ് ഫോണിൽ കൂടി പറയാതെ നിന്നെ ഇവിടേയ്ക്ക് വിളിപ്പിച്ചത്"

"ഞങ്ങൾ ഇന്ന് നാട്ടിലേക്ക് പോവുകയാണ് അടുത്ത ആഴ്ച ഞങ്ങളുടെ വിവാഹം ആണ്. നീ തീർച്ചയായും എത്തണം."

"തീർച്ചയായും എത്തും"

നീലിമ ചെയ്തത് തെറ്റായി ഒരിക്കലും എനിക്ക് തോന്നിയില്ല. അവളെപോലെ കാമഭ്രാന്തന്മാരാൽ കടിച്ചു കീറപ്പെടുന്ന ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതെ അവൾ ചെയ്തുള്ളൂ. അവളുടെ ഉള്ളിലെ വിപ്ലവവീര്യം അവൾ കാണിച്ചു.


നാട്ടിലെത്തിയിട്ടും മനസ്സില്‍ നീലിമയുടെ മുഖം നിറഞ്ഞു നില്‍ക്കുന്നു . മുഖം മൂടി അണിഞ്ഞ പ്രണയങ്ങള്‍ വരുത്തുന്ന ദുരന്തങ്ങളായിരുന്നു മനസ്സ് മുഴുവന്‍ . മേടം ഒന്നിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം സാക്ഷിനിർത്തി മറ്റൊരു കൈനീട്ടമായി സന്ദീപേട്ടൻ എനിക്ക് നൽകിയ താലി.


വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങൾ പഠിച്ച അതെ ക്യാമ്പസ്സിൽ ഞാനൊരു ടീച്ചറായി. നീലിമ അറിയപ്പെടുന്നൊരു സാമൂഹിക പ്രവർത്തയായിന്നും സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്നു.

" ഇന്ന് ഈ ക്യാംപസ്സിലിരിക്കുമ്പോഴും നീലിമ ഓട്ടോഗ്രാഫില്‍ കുറിച്ച വാക്കുകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. "

" ജീവിതം സുന്ദരമായൊഴുകുന്ന വസന്തകാലം മാത്രമല്ല ഇടിയും മിന്നലും പേമാരിയും കാർമേഘങ്ങൾക്കിടയിലൂടെ പുഞ്ചിരിക്കുന്ന സുര്യനും നിറഞ്ഞതാണ്‌. വസന്തത്തില്‍ പൂക്കള്‍ തളിർക്കുംപോലെയും ശിശിരത്തില്‍ ഇലകള്‍ കൊഴിയും പോലെയും ജീവിതം കടന്നു പോകുന്നു. ഇനിയും വരാനിരിക്കുന്ന വസന്തത്തിനു വേണ്ടി കാത്തിരിക്കുമ്പോഴും ശിശിരത്തില്‍ കൊഴിഞ്ഞ ഇലകളെയും അകാലത്തില്‍ കരിഞ്ഞുപോയ പൂമോട്ടുകളേയും മറക്കാതിരിക്കുക."

കഥയിവിടെ അവസാനിക്കുന്നു .. സംഭവ ബഹുലമായ അവരുടെ ജീവിതം തുടരുന്നു.


******************************************************

2011, ജൂൺ 14, ചൊവ്വാഴ്ച

കൈനീട്ടം............. (ഭാഗം 3)


തിരികെ എറണാകുളത്തു എത്തി പക്ഷെ അച്ഛനും അമ്മയും ഇല്ലാതെ വീട്ടില്‍ ഒറ്റപെട്ടു പോവുകയായിരുന്നു . പലപ്പോഴും ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ തോനിപ്പോയി . അമ്മൂമ്മ കൂടെ ഉണ്ട് എങ്കില്‍ പോലും മനസ് ആകെ ഒറ്റപെട്ട അവസ്ഥയില്‍ ആയിരുന്നു വൈകുന്നേരങ്ങളില്‍ സ്ഥിരമായി സന്ദീപെട്ടന്റെയും അപ്പചിയുടെയും ഫോണ്‍ കോളുകള്‍ ഉണ്ടായിരുന്നു . ക്ലാസ്സില്‍ പോയിട്ടും ഒന്നിലും മനസ് ഉറക്കാതെ ഒന്നും പഠിക്കാന്‍ തോനത്തെ ദിവസങ്ങള്‍ കഴിഞ്ഞു പോയി . പയ്യെ പയ്യെ കൂട്ടുകാരും ആയി ഇഴുകി ചേരാന്‍ ശ്രേമിച്ചു. ആ ഇടക്കാണ്‌ ഡിഗ്രിക്ക് പഠിക്കുന്ന നീലിമയെ പരിചയപ്പെടുന്നത് കോളേജിലെ അറിയപ്പെടുന്ന ഒരു എസ എഫ് ഐ പ്രവര്‍ത്തക ആയിരുന്നു കൂടാതെ ചെറിയ കവിത എഴുത്തുംവിശാലമായ പുസ്തകം വായനയും ഉണ്ടാരുന്നു അവള്‍ക്കു . അവളുമായുള്ള സൗഹൃദം ശെരിക്കും എനിക്കു ഒരു ആശ്വാസം ആയിരുന്നു . സൌഹൃദത്തിനു ഇത്രയും വില കല്‍പ്പിക്കുന്ന സുഹൃത്തുക്കള്‍ വളരെ കുറവായിരുന്നു . അവളുടെ ഓരോ വാക്കുകളും എന്റെ മനസിലെ വിഷമങ്ങളെ ഇല്ലാതാക്കാന്‍ ഉപകരിച്ചു . ഒരു പക്ഷെ അവളെ ഞാന്‍ പരിചയ പെട്ടില്ലാരുന്നു എങ്കില്‍ എന്റെ ജീവിതം . ഒറ്റപെടലിന്റെ നരക തുല്യമാകുമാരുന്നു . അവളിലൂടെ ആണ് ഞാന്‍ പുസ്തകങ്ങളെ പ്രണയിക്കാന്‍ തുടങ്ങിയത് . അത് ഇന്നും ഒരു അഭിനെവേശമായി തുടരുന്നു . പുഷ്തകം വായന എന്ന് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറിയിരിക്കുന്നു.
കവിയരങ്ങുകളിലും സാഹിത്യ സദസുകളിലും നീലിമ എന്നെ കൂടി കൊണ്ട് പോകുമാരുനു . അത് എനിക്കു പുതിയ ഒരു അനുഭവം തന്നെ ആയിരുന്നു . മനസ്സില്‍ തോനിയ ചെറിയ ചെറിയ കഥകള്‍ ഞാന്‍ എഴുതാന്‍ തുടങ്ങി . അന്ന് ഇന്നത്തെ പോലെ ഇന്റര്‍നെറ്റ്‌ സ്വകാര്യങ്ങള്‍ ഇല്ലാത്തതിനാല്‍ എഴുതിയ കഥകള്‍ പലതും ഞാന്‍ മാത്രമേ കണ്ടിരിന്നുളളു . ആ വര്‍ഷത്തെ കോളേജു മാഗസിനില്‍ എന്റെ കഥ അച്ചടിച്ച്‌ വന്നു . അതോടെ പലകുട്ടികള്‍ക്കും ഞാന്‍ പരിചിതയായി . എന്നെ എസ എഫ് ഐ ഉടെ പല പരുപടികള്‍ക്കും നീലിമ കൂടി കൊണ്ട് പോകുമായിരുന്നു . അത് എനിക്കു കൂടുതല്‍ ആത്മ വിശ്വാസവും പക്വതയും കൈവരിക്കാന്‍ കഴിഞ്ഞു . സഭ കമ്പം ഇല്ലാതെ സംസാരിക്കാനും തെറ്റുകള്‍ക്ക് എതീരെ പ്രതികരിക്കാനും എന്നെ പ്രാപ്ത ആക്കിയത് ഇങ്ങനെ ഉള്ള പരുപടിയിലൂടെ ആണ് . പലരുടെയും ജീവിതങ്ങള്‍ മനസിലാക്കാനും കഷ്ടപാടുകള്‍ മനസിലാക്കാനും സംഘടനാ പ്രവര്‍ത്തനം കൊണ്ട് ഗുണം ഉണ്ടായി .
സംഘടനാ പ്രവര്‍ത്തനവുമായി പല ആണ്‍ കുട്ടികളോടും അടുത്ത് ഇടപെടണ്ടി വന്നു എങ്കില്‍ പോലും . ഒരു ആണ്‍കുട്ടിയോടും തെറ്റായ ഒരു താല്പര്യം എനിക്കു തിനിയില്ല . മനസ്സില്‍ സ്വന്തം
പുരുഷന്റെ സ്ഥാനത്ത് സന്ദീപെട്ടന്‍ ഉളളതിനാല്‍ ആയിരിക്കാം വേറെ ഒരു ചിന്ത തോനാഞ്ഞത് .
 ഒരു ആണും പെണ്ണും ഒന്നിച്ചു ഇരുന്നു സംസാരിക്കുന്നതു തെറ്റായി കാണുന്ന ചില
സുഹൃത്തുക്കള്‍ എനിക്കു എതിരെ പല കഥകളും പറഞ്ഞു തുടങ്ങി . ദിവസവും നടക്കുന്ന എല്ലാ
കാര്യങ്ങളും സന്ദീപെട്ടനോട് പറയുമായിരുന്നു . ഇങ്ങനെ ഉള്ള കഥകള്‍ക്ക് എതിരെ ഒന്നും
പ്രതികരിക്കണ്ടാതില്ല എന്നും അനാവശ്യ വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കണ്ട എന്നും
ഒക്കെ സന്ദീപെട്ടന്‍ എന്നെ ഉപദേശിക്കും . ഇങ്ങനെ ഉള്ള കഥകള്‍ ഇറങ്ങിയതോടെ ആണ്‍
കുട്ടികളും ആയുള്ള സൗഹൃദം മനപൂര്‍വം ഒഴിവാക്കി . സമൂഹത്തിലെ ഇങ്ങനെ ഉള്ള
മഞ്ഞപിത്തം പിടിച്ച കണ്ണുകളോട് വൈരാഗ്യം തോണി എങ്കില്‍ പോലും അത് മനസ്സില്‍
ഒതുക്കി നടന്നു . സ്ത്രിക്കു എതിരെ എന്നും നിറം പിടിപ്പിച്ച കഥകള്‍ പറയാന്‍ ആളുകള്‍ക്ക് ആവേശം ആണല്ലോ? അത് തന്നെ ഇവിടെയും സംഭവിച്ചു .

തുടന്നു വന്ന കോളേജു യുണിയന്‍ തിരഞ്ഞെടുപ്പില്‍ എന്നെ വനിതാ പ്രതിനിധി ആയി മത്സരിക്കാന്‍ എല്ലാരും നിര്‍ബന്ധിച്ചു . സന്ദീപെട്ടന്‍ പോലും അതിനു അനുകൂലം ആയിരുന്നു. പക്ഷെ എന്റെ മനസ്സ് അതിനു എന്നെ അനുവദിച്ചില്ല . അതിനാല്‍ തന്നെ ഞാന്‍ മത്സരിക്കാന്‍ തയാറായില്ല. നേരുത്തേ ഉണ്ടായ പോലെ ഉള്ള അനാവശ്യ കഥകള്‍ക്ക് ഞാന്‍ അവസരം നല്കണ്ടായല്ലോ എന്ന് കരുതി . എന്റെതായ ലോകത്തേക്ക് ഒതുങ്ങി കൂടി . എന്നാലും മനസ്സില്‍ ഒറ്റപെടല്‍ അനുഭവപെട്ടില്ല കാരണം പല പുസ്തകങ്ങളിലെയും കഥാപാത്രങ്ങള്‍ എനിക്കു കൂട്ടിനു ഉണ്ടായിരുന്നു ദിവസവും . മനസ്സില്‍ വിപ്ലവ ചിന്തകള്‍ ഉള്ളതിനാല്‍ ആകാം സി രാധാകൃഷ്ണന്റെ പുസ്തകങ്ങളോട് ഇഷ്ടം കൂടുതല്‍ തോനിയത് . കഷ്ടതകള്‍ അനുഭവിക്കുന്ന സമൂഹത്തിന്റെ താഴെ തട്ടില്‍ ഉള്ള ജനതയ്ക്ക് വേണ്ടിയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ അദേഹം നല്ലനിലയില്‍ തന്നെ വര്‍ണ്നിച്ചട്ടുണ്ട് പല നോവലുകളിലും . ആ കഥകള്‍ എന്നും ഒരു ആവേശമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .
ഡിഗ്രിക്കും മഹാരാജാസില്‍ തന്നെ പഠിക്കാന്‍ ആയിരുന്നു എനിക്കു താല്പര്യം. കാരണം അവിടുത്തെ ഇടനാഴികളും മരച്ചുവടുകളും ലൈബ്രറിയും ഒക്കെ എന്റെ ജീവിതത്തിന്റെ ഭാഗം ആയി മാറി . കൂടെ ഉള്ള പല കുട്ടികളും പുതിയ ഫാഷനില്‍ ഉള്ള വേഷങ്ങളും മറ്റും ഉപയോഗിക്കുനുണ്ട് എങ്കില്‍ പോലും എന്റെ മനസ് എന്നെ അതിനു അനുവദിച്ചില്ല . കൂട്ട്കാരികള്‍ ഇടക്ക് പറയും
"നീ ഇപ്പോഴും ആ നാട്ടുമ്പുറത്ത് കാരി തന്നെ ആണല്ലോ!!!! . "
2 വര്‍ഷങ്ങള്‍ കൂടി എന്റെ ജീവിതല്‍ കടന്നു പോയി. അപ്പോഴേക്കും സന്ദീപെട്ടന്‍ കോഴ്സ് കഴിഞ്ഞു, എറണാകുളത്തു തന്നെ ഒരു കമ്പനിയില്‍ ജോലി ശെരിയായി . വീട്ടില്‍ താമസിച്ചു ജോലിക്കുപോകാന്‍ ഞാനും അമൂമ്മയും ഒരുപാടു നിര്‍ബന്ധിച്ചു. പക്ഷെ സന്ദീപെട്ടന്‍ അതിനു തയാറായില്ല . അതിന്റെ പേരില്‍ കുറെ ദിവസം ഞങ്ങള്‍ പിണങ്ങി നടക്കുകപോലും ഉണ്ടായി . ജോലി കിട്ടി അടുത്ത ശനിയാഴ്ച സന്ദീപെട്ടനുമൊത്തു മറൈന്‍ ഡ്രൈവില്‍ പോയി കുറെ നേരം ഇരുന്നു . എന്റെ മനസ്സില്‍ ഉള്ള പിണക്കം കാരണം ഞാന്‍ കൂടുതല്‍ മിണ്ടാന്‍ പോയില്ല കുറെ നേരം നിശബ്ദമായി കായലിലേക്കും നോക്കി ഇരുന്നു .
"ലെച്ചു എന്താ നിന്റെ പിണക്കം മാറിയില്ലേ ഇതുവരെ ?. "
"എനിക്കു ആരോടും പിണക്കം ഇല്ല . എന്നോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ലേ എന്റെ വീട്ടില്‍ താമസിക്കില്ല എന്ന് പറഞ്ഞത്."
"അങ്ങനെ നീ വിശ്വസികുന്നുണ്ടോ. എന്നെ നീ ഇതുവരെ മനസിലാക്കിയട്ടില്ല അല്ലേ.?"
"ആരേലും വല്ലോം പറയും എന്ന് പേടിച്ചല്ലേ താമസിക്കാത്തത് ?"
"അപ്പോള്‍ നിനക്ക് അത് അറിയാം . എന്നിട്ടാണോ ഈ പിണക്കം ? . "
"സന്ദീപെട്ടന്‍ വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ആകെ വിഷമം തോനി അതാ."
"നീ വിഷമിക്കണ്ട ഉടന്‍ തന്നെ ഞാന്‍ വരുന്നുണ്ട് അവിടെ താമസിക്കാന്‍ ."
അപ്പോള്‍ എന്താ കാര്യം എന്ന് മനസിലായില്ല . കുറച്ചു ദിവസത്തിന് ശേഷം അപ്പച്ചിയും അങ്കിളും കൂടി വീട്ടില്‍ വന്നു കൂടെ ശ്രുതിയും ഉണ്ടാരുന്നു . ഇടക്ക് ഇടക്ക് അവര്‍ വരാറുണ്ട് അത് പോലെ ഒരു സന്ദര്‍ശനം ആകും എന്നാ ഞാന്‍ കരുതിയത്‌ . അപ്പച്ചി അമ്മൂമംയോടു പറയുന്നത് കേട്ടപ്പോളാണ് എന്റെ കല്യാണ കാര്യം ആണ് എന്ന് മനസിലായത് . എല്ലാവര്ക്കും സമ്മതം ആയിരുന്നു ഞങ്ങള്‍ ഒന്നിക്കുന്നത് . സന്ദീപെട്ടനെ എനിക്കു ഇഷ്ടമാണ് എങ്കില്‍ പോലും
അപ്പോള്‍ ഒരു വിവാഹം ഞാന്‍ ആലോചിച്ചു പോലും ഇല്ലാരുന്നു . അതിനാല്‍ തന്നെ എനിക്കു
പെട്ടന്ന് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. പക്ഷെ അവരുടെ താല്പര്യത്തിനു മുന്നില്‍എനിക്കു എതിര്‍ത്ത് നില്ക്കാന്‍ കഴിയില്ലാരുനു അതിനാല്‍ തന്നെ ഞങ്ങളുടെ വിവാഹം
തീരുമാനിച്ചു എന്റെ ഡിഗ്രി അവസാന വര്‍ഷം ആയതിനാല്‍ പരിക്ഷ കഴിഞ്ഞു മതി എന്ന്
തിരുമാനിച്ചു . പിന്നെയും 3 മാസം കൂടി ഉണ്ടാരുന്നു . അടുത്ത മേടം ഒന്നിന് വിവാഹം
അതും സ്വപ്നം കണ്ടു കൊണ്ടുള്ള ജീവിതം ആയിരുന്നു പിന്നീടു ഉള്ള ദിവസങ്ങളില്‍
(തുടരും )

2011, ജൂൺ 13, തിങ്കളാഴ്‌ച

കൈനീട്ടം............. (ഭാഗം 2)


പെട്ടനുള്ള ഞെട്ടലില്‍ നിന്നും മുക്തയായി ഞാന്‍ റൂമിലേക്ക്‌ ഓടി . പിന്നീടു ഉള്ള ദിനങ്ങള്‍ തീഷ്ണമായ പ്രണയതിന്റെതായിരുന്നു. അവദിക്കാലം ഒരു പ്രണയകാലം ആയി മാറി . മെയ്‌ മാസം ആയപ്പോഴേക്കും എന്റെ റിസള്‍ട്ട്‌ വന്നു ഞാന്‍ തിരിച്ചു കൊച്ചിയിലേക്ക് പോയി . എങ്കിലും ദിവസേന ഉള്ള ഫോണ്‍ വിളികളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ സ്വപ്‌നങ്ങള്‍ അയവിറക്കി . ഞാന്‍ പ്രീഡിഗ്രിക്ക് മഹാരാജാസില്‍ ചേര്‍ന്നു,സന്ദീപേട്ടന്‍ ‍ എഞ്ചിനീയറിംഗ്
പഠനത്തിനായി പാലക്കാട്ടേക്ക് പോയി . 

തുടര്‍ന്ന് വന്ന ഓണം അവധിക്കു മുന്‍പ് ഉള്ള ദിനങ്ങള്‍ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ ആവാത്ത ദിനങ്ങള്‍ ആയിരുന്നു . 

അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. കോളേജില്‍ നിന്നും ക്ലാസ്സു കഴിഞ്ഞു വീട്ടില്‍ എത്തിയ എന്നെയും കാത്തു അടുത്ത വീട്ടിലെ അങ്കിളും ആന്റിയും ഉണ്ടാരുന്നു. എന്താ കാര്യം എന്ന് മനസിലായില്ല, അവരുടെ മുഖഭാവത്തില്‍ നിന്നും എന്തോ വലിയ അപകടം ആണ് എന്ന് എനിക്ക് തോന്നി . ആന്റി പറഞ്ഞു മോളെ നിന്റെ അച്ഛനും അമ്മയും സഞ്ചരിച്ചിരുന ബൈക്ക് അപകടത്തില്‍ പെട്ടു . 2 പേരും ആശുപത്രിയില്‍ ആണ് . ഭൂമി പിളര്‍ന്നു താഴേക്ക്‌
പോവുകയാണോ എന്ന് തോന്നിപ്പോയി . കരയാന്‍ പോലും തോനാതെ മനസിന്റെ കടിഞ്ഞാല്‍
എന്നില്‍ നിന്നും പോയി .

മുഖത്ത് വെള്ളം വീഴുന്നത് അനുഭവ പെട്ടപോള്‍ ആണ് ഞാന്‍ കണ്ണ് തുറന്നത് ‍ . വേഗം ആശുപത്രിയിലേക്ക് തിരിച്ചു. പക്ഷേ എന്നെ കാണാന്‍ കാത്തു നില്‍ക്കാതെ എന്റെ അച്ഛന്‍ എന്നെ വിട്ടു പോയിരുന്നു . അമ്മ അത്യാസന്ന നിലയില്‍ ICU വില്‍ ആയിരുന്നു . ICU വില്‍ കയറി അമ്മയെ കാണുമ്പൊള്‍ അമ്മക്ക് ബോധം ഉണ്ടായിരുന്നില്ല. അച്ഛനെ അവിടെ എല്ലാം തിരക്കി അപ്പോളാണ് ആന്റി പറഞ്ഞത് മോരച്ചരിയിലേക്കു മാറ്റി എന്ന് . അലറി കരഞ്ഞു കൊണ്ട് മോര്ച്ചരിയിലേക്ക് ഓടി . അവിടെ ചെന്നപോള്‍ കണ്ട കാഴ്ച !!!! ഇന്നും അത് ഓര്‍ക്കുമ്പോള്‍ എന്റെ ശരീരം തളരുന്നു . മോര്‍ച്ചറിയില്‍ ബോധം കേട്ട് വീണ എന്നെ ആരോക്കെയിതാങ്ങി പുറത്തു കിടത്തി . ഒന്ന് ഉറക്കെ കരയാന്‍ പോലും എനിക്കു കഴിഞ്ഞില്ല . മനസ് വേറെ ഏതോ ലോകത്തേക്ക് പോയി . എല്ലാരേയും നോക്കി നിര്‍വികാര ആയി ഞാന്‍ ഇരുന്നു . അപ്പോഴേക്കും അവിടേക്ക് അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കള്‍ എത്തിയിരുന്നു . അടുത്ത ബന്ധുക്കള്‍ ആരും തന്നെ കൊച്ചിയില്‍ ഉണ്ടായിരുന്നില്ല .
ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആശുപതി കിടക്കയില്‍ ആണ്. അടുത്ത്‌ അപ്പച്ചിയും അങ്കിളും ശ്രുതിയും ഉണ്ടായിരുന്നു . ശ്രുതിയും അപ്പച്ചിയും കരയുകയാണ്. എനിക്കു പക്ഷെ കരയാന്‍ കഴിഞ്ഞില്ല ഞാന്‍ അവരെ നോക്കി ചിരിച്ചു. എപ്പോള്‍ വന്നു എന്നൊക്കെ തിരക്കി . പിന്നെ എന്തെല്ലാമോ പരസ്പര ബന്ധം ഇല്ലാതെ ഞാന്‍ പറഞ്ഞു . എന്റെ സംസാരം കൂടി കേട്ടാകണം
അവര്‍ 2 പേരും കൂടുതല്‍ കരയാന്‍ തുടങ്ങി . അവിടെ വന്ന എല്ലാരോടും ഞാന്‍
വിശേഷങ്ങള്‍ തിരക്കി എന്തെല്ലാമോ സംസാരിച്ചു കൊണ്ടിരുന്നു . കുറെ കഴിഞ്ഞാണ്
അറിഞ്ഞത് അമ്മയും എന്നെ ഉപേക്ഷിച്ചു പോയി എന്ന് . അതുകൂടി കേട്ടപ്പോള്‍ ശരീരവും മനസ്സും തളര്‍ന്നു പോയി എന്താണ് ചെയണ്ടത് ജീവിക്കണോ അതോ മരിക്കണോ !!. 

ഇനി എനിക്കു ഈ ലോകത്ത് വേറെ ആരാ ഉള്ളെ. ഇനി ഞാന്‍ എന്തിനാ അപ്പച്ചി ജീവിക്കുന്നെ ?

മോളെ നീ അങ്ങനെ ഒന്നും ചിന്തിക്കരുത് നിനക്ക് ഞങ്ങള്‍ എല്ലാവരും ഉണ്ട് . 

എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ട് എങ്കിലും കരയുകയാണോ ? ഇന്നും അറിയില്ല അത് . ആരൊക്കെയോ എന്നെ താങ്ങി കാറില്‍ കയറ്റി . അമ്മയുടെ തറവാട്ടിലേക്ക് ആണ് പോയത് . ഞങ്ങള്‍ അവിടെ എത്തിയപോഴേക്കും ബന്ധുക്കളും നാട്ടുകാരും ആയി ഒരു വലിയ ജനക്കുട്ടം അവിടെ ഉണ്ടായിരുന്നു . എന്നെയും ശ്രുതിയേം പിടിച്ചു കൊണ്ട് അപ്പച്ചി അകത്തേക്ക് പോയി . എന്നെ കണ്ടതും അമ്മൂമ്മ എന്നെ കെട്ടി പിടിച്ചു കരയാന്‍ തുടങ്ങി . 

അടുത്ത ദിവസം ആണ് പോസ്റ്മോട്രും കഴിഞ്ഞു അച്ഛന്റെയും അമ്മയുടെയും ശരീരം വീട്ടിലേക്കു കൊണ്ട് വന്നത്. അവിടെ കൂടി നിന്നവരില്‍ കരയാത്തവര്‍ ആയി
ആരും ഉണ്ടയുരുന്നില്ല . കാരണം എന്റെയും ശ്രുതിയുടെയും അമ്മൂമ്മയുടെയും ഒക്കെ
കരച്ചില്‍ അതുപോലെ ആയിരുന്നു . ഉച്ച അയപോഴെകും ചിത ഒരുക്കി . സന്ദീപേട്ടന്‍
ആണ് 2 ചിതക്കും തീ കൊളുത്തിയത് . അപോഴെക്കും കണ്ണ് നീര്‍ വറ്റിയോ അതോ
മനസ് കൈ വിട്ടു പോയതിനാലോ എനിക്കു കരയാന്‍ കഴിഞ്ഞില്ല . എല്ലാം നിശബ്ദമായി നോക്കി കൊണ്ടു മുറിയുടെ മൂലയില്‍ ഒതുങ്ങി കൂടി ഞാന്‍ . ശ്രുതിയും സന്ദീപെട്ടനും എപ്പോളും എന്റെ ഒപ്പം തന്നെ നിന്നു . ഞാന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന് അവര്‍ ഭയപെട്ടിരുന്നു . ദിവസവും ബലി ഇടുന്ന സമയം ആകുമ്പോള്‍ ജനാലയിലൂടെ ഞാന്‍ അത്
നോക്കി നിന്നു . കണ്ണുകള്‍ അപ്പോളും ഇറനണിയുന്നുണ്ട് .പക്ഷെ കരയുക ആയിരുന്നോ ഞാന്‍? 

സഞ്ചയിനതിനു കുറെ അധികം ബന്ധുക്കള്‍ വന്നു. എല്ലാരും എന്നെ കണ്ടു ആശ്വസിപ്പിക്കാന്‍ എത്തി .. എല്ലാവരും സ്നേഹം കൊണ്ട് ആണ് വരുന്നത്, എങ്കിലും അവരുടെ സാമിപ്യം എന്നെ കൂടുതല്‍ അസ്വസ്ഥ ആക്കി . കട്ടിലില്‍ ഒതുങ്ങി കൂടി ഇരിക്കുക മാത്രം ആണ് ചെയ്തത് . അമ്മൂമ്മയുടെയും അപ്പച്ചിയുടെയും നിര്‍ബന്ധത്തിനു വഴങ്ങി ആഹാരം കഴിച്ചു എന്നു വരുത്തി . ഒന്നും കഴിക്കാന്‍ തോനുന്നില്ല.

"ഇനി ഞാന്‍ എന്തിനു ജീവിക്കണം. ഈ ലോകത്ത് എനിക്കു ആരാണ് ഉള്ളത്" . ഈ ചിന്തകള്‍ എന്റെ മനസ്സിന്റെ സമനില തെറ്റിച്ചു കൊണ്ട് ഇരുന്നു . പത്താം ദിവസം പുലകുളി നടത്തി . എല്ലാ ബന്ധുക്കളും പിരിഞ്ഞു പോയി . ഞാനും അപ്പച്ചിയുടെ കുടുംബവും മാത്രമായി അവിടെ. ചില സമയങ്ങളില്‍ ഏകാന്തത എന്നെ വട്ടു പിടിപ്പികുമോ എന്ന് പോലും തോനിപ്പോയി. മിക്കപോഴും കൂട്ടിനായി സന്ദീപേട്ടനും ശ്രുതിയും കാണും . എങ്കില്‍ പോലും എന്റെ മനസ് എനിക്കു കൈവിട്ടു പോകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു .

ദിവസങ്ങള്‍ക്കു ശേഷം ആണ് ഞാന്‍ പുറത്തേക്കു ഇറങ്ങുന്നത് . ശ്രുതി എന്നെയും വിളിച്ചു കൊണ്ട് പടിഞ്ഞാറെ ചിറയില്‍ പോയി ഇരുന്നു 2 പേര്‍ക്കും ഒന്നും സംസാരിക്കാന്‍ കഴിയുന്നില്ല . അസ്തമന സുര്യനെയും നോക്കി കുറെ നേരം അവിടെ ഇരുന്നു . ഒരു മാസത്തോളം ഞാന്‍ അവിടെ താമസിച്ചു . എന്നെ നാട്ടില്‍ ഉള്ള കോളെജിലേക്ക്‌ മാറ്റണം എന്ന് എല്ലാവരും പറഞ്ഞു . പക്ഷെ എനിക്കു അതില്‍ താല്പര്യം തോനിയില്ല . അച്ഛനും അമ്മയും ഒത്തു ഞാന്‍ താമസിച്ച എന്‍റെ വീട്ടിലേക്കു പോകണം എന്ന് ആയിരുന്നു എന്‍റെ തീരുമാനം . ഇവിടെ നിന്നാല്‍ എല്ലാവരുടെയും സാന്ത്വന വാക്കുകള്‍ എന്നെ വീണ്ടും വീണ്ടും വേദനിപ്പികുകയെ ഉള്ളു . അതിനാല്‍ കൊച്ചിയില്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ തിരുമാനിച്ചു . എന്നോടൊപ്പം അമ്മൂമ്മ കൊച്ചിയിലേക്ക് വരാം എന്ന് പറഞ്ഞു. എന്നെ ഒറ്റക്ക് വിടാന്‍ എല്ലാവര്ക്കും പേടി .

(തുടരും )

കൈനീട്ടം. (ഭാഗം -1)


വാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള 2 മാസത്തെ അവധി തികച്ചും വിരസമായി തുടങ്ങി. നാട്ടുമ്പുറത്തെ പോലെ കൂട്ട് കാരികളോടോത്ത് കളിയ്ക്കാന്‍ ഉള്ള അവസരം ഒന്നും കൊച്ചി പോലെ ഉള്ള ഈ പട്ടണത്തില്‍ ഇല്ല . എല്ലാവരും അവരവരുടേതായ തിരക്കില്‍ ആണ് . അച്ഛനും അമ്മയും ജോലിക്ക് പോയി കഴിഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്ക് വീട്ടില്‍ . TV കണ്ടു കണ്ടു മടുത്തു തുടങ്ങി . ഈ വരുന്ന ശനിയാഴ്ച അമ്മയുടെ കുടുംബത് കൊണ്ട് വിടാം എന്ന് പറഞ്ഞെക്കുന്നതാണ് ഏക ആശ്വാസം . അവിടയാകുമ്പോള്‍ അപ്പച്ചിയുടെ മക്കള്‍ ഉണ്ട് ശ്രുതിയും ഞാനും ഒരേ പ്രായം ആണ് സന്ദീപേട്ടന്‍ ഞങ്ങളെക്കാളും 3 വയസിനു മൂത്തതാണ് . ഞങ്ങള്‍ 3 പേരും വളരെ അടുത്ത കൂട്ടുകാരുമാണ് .. അവിടെ എത്തിയട്ടു വേണം അടിച്ചു പൊളിക്കാന്‍ . ഇതെല്ലാം ഓര്‍ത്തു കസേരയില്‍ കിടന്നു മയങ്ങിപ്പോയി . കാള്ളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് . അമ്മ കതകില്‍ തട്ടി "ലെച്ചു ലെച്ചു" എന്ന് വിളിക്കുന്നും ഉണ്ടാരുന്നു .പെട്ടന്ന് ചാടി എണീറ്റ് കതകു തുറന്നു .

എന്തൊരു ഉറക്കമാടി ഇത് സന്ധ്യയായി .നിനക്ക് എണീറ്റ്‌ വിളക്കു വെക്കരുതോ ?.

അമ്മെ ഞാന്‍ TV കണ്ടു കിടന്നു ഉറങ്ങി പോയി . എന്തൊരു ബോറടിയാണു ഇത് . എനിക്കു ഒരു അനുജന്‍ ഉണ്ടാരുന്നേല്‍ അവനോടു തല്ലു കൂടി എങ്കിലും
ഇരിക്കമാരുനു ..ഹിഹി .

ഹും, നീ വിഷമിക്കണ്ട നാളെ നമ്മള്‍ നാട്ടിലേക്കു പോവല്ലേ. അവിടെ ശ്രുതിയും സന്ദീപും ഒക്കെ ഉണ്ടല്ലോ നിനക്ക് കളിയ്ക്കാന്‍ കൂട്ടിനു .

നാളെ എപ്പോളാ അമ്മെ നമ്മള്‍ പോവുക ?.

നിന്റെ അച്ഛന്‍ പറഞ്ഞത് കാലത്തേ ട്രെയിനിനു പോകാം എന്നാണ് .കുറെ നാളായി അമ്മയെ കണ്ടട്ട് . വിളിക്കുമ്പോള്‍ എല്ലാം അമ്മക്ക് പരാതിയാണ് 2 ദിവസം എങ്കിലും അവിടെ ചെന്ന് നിന്ന് കൂടെ എന്ന് പറഞ്ഞു . 

നീ കുറച്ചു ദിവസം അവിടെ നിന്നോ ഞങ്ങള്‍ തിങ്കളാഴ്ച തിരിച്ചു പോരും .

കുറച്ചു ദിവസമോ? ഞാന്‍ ഇനി റിസള്‍ട്ട് ഒക്കെ അറിഞ്ഞു കഴിഞ്ഞേ വരുന്നുള്ളൂ .

ഹും. അടുത്ത വര്ഷം പ്രീ ഡിഗ്രിക്ക് ചേരണ്ട പെണ്ണാ . കൊച്ചു കുട്ടി ഒന്നുമല്ല അത് ഓര്‍ത്തു നടന്നോണം.

അവിടെ ചെന്നട്ട്‌ വേണം ശെരിക്കും ഒന്ന് അടിച്ചു പൊളിക്കാന്‍ .

ശെരി നീ പോയി വിളക്കു വെക്ക്, ഞാന്‍ ഒന്ന് കുളിക്കട്ടെ .

പിറ്റേന്ന് കാലത്ത് തന്നെ ഉള്ള ട്രെയിനിനു ഞങ്ങള്‍ നാട്ടിലേക്കു പുറപ്പെട്ടു .
ട്രെയിനില്‍ നാട്ടിലേക്കുള്ള യാത്ര വളരെ രസകരമാണ് . കുട്ടനാടന്‍ പുഞ്ച പാടങ്ങളുടെ നടുവില്‍ കൂടി ആണ് ട്രെയിന്‍ പോകുന്നത് . നോക്കാത്ത ദൂരത്തു കിടക്കുന്ന പുഞ്ച പടം. ആ പുഞ്ചപ്പാടത് നിന്നും ഒഴുകി എത്തുന്ന ഇളം കാറ്റു ഏറ്റു യാത്ര. . മലയാളത്തിന്റെ അനശ്വരനായ എഴുത്തുകാരന്‍ തകഴിയുടെ വീടിനു മുന്നില്‍ കൂടി ആണ് ട്രെയിന്‍ പോകുന്നത് . ഇന്നും ഞാന്‍ ഏറ്റവും കൂടുത യാത്ര ചെയ്യാന്‍ ഇഷ്ടപെടുന്ന സ്ഥലവും കൊച്ചി മുതല്‍ ഹരിപ്പാട്‌ വരെ ആണ് .

അമ്മയുടെ നാട് തികച്ചും ഒരു നല്ല നാട്ടിന്‍ പുറം തന്നെ ആണ് . ഇവിടുത്തെ പോലെ തിക്കും തിരക്കും ഒന്നും ഇല്ല . എനിക്കു എന്നും ഏറ്റവും ഇഷ്ടപെട്ട സ്ഥലവും അത് തന്നെ . പുഞ്ചപ്പാടവും കളിയ്ക്കാന്‍ ഒരുപാടു പുരയിടവും, തെങ്ങിന്‍ തോപ്പുകളും, പറങ്കിമാവും, പ്ലാവും, മാവും, വാഴക്കൂട്ടങ്ങളും, പശുവും, ആടും, കോഴിയും ഒക്കെ നിറഞ്ഞ എന്റെ തറവാട്ട്‌ ഗ്രാമം.

ഞങ്ങള്‍ 9 മണി അയപ്പോളെക്കും ഹരിപ്പാട്‌ എത്തി . അവിടുന്ന് ഒരു ഓട്ടോ വിളിച്ചു അമ്മയുടെ തറവാട്ടിലേക്ക് പുറപ്പെട്ടു . ഒരു കൊച്ചു പട്ടണം (എന്ന് പറയാം) . കുറച്ചു കടകളും, ഒരു ചെറിയ ബുസ്ടാന്റും , ഒരു ആശുപത്രിയും . പള്ളിയും, അമ്പലവും ഒക്കെ ഉള്ള ഒരു ചെറിയ പട്ടണം . കേരളത്തിലെ പ്രശസ്തമായ ഹരിപ്പാട്‌ സുബ്രമണ്യ സ്വാമി ക്ഷേത്രവും മണ്ണാറശാല നാഗരാജ ക്ഷേത്രവും ഒക്കെ ഈ ഗ്രാമത്തില്‍ തന്നെ . സ്ടെഷനില്‍ നിന്നും 2 കിലോമിറ്ററോളം ദൂരം ഉണ്ട് അമ്മയുടെ വീട്ടിലേക്കു . റോഡിന്റെ ഇരു വശവും പുഞ്ചപ്പാടവും, ഇടയ്ക്കു ഇടക്കായി ചെറിയ ചെറിയ വീടുകളും .

ആ നാട്ടിലെ പുരാതനമായ ഒരു തറവാട് ആണ് അമ്മയുടെത് അതിന്റെതായ പ്രൌഡി ഉള്ള വീട് . വിശാലമായ മുറ്റവും, മുറ്റത്തിന്റെ നടുക്ക് ഒരു തുളസിത്തറയും, തെക്ക് ഭാഗത്തായി കുടുംബം വക കുര്യാലയും (ചെറിയ അമ്പലം ), വടക്ക് ഭാഗത്തായി അടുക്കളയും, കൂടാതെ പത്തോളം മുറികളും ഉള്ള ഒരു വീട് ആണ് . അവിടെ എത്തുമ്പോള്‍ മനസ്സില്‍ എന്തോ കുളിര്‍ കോരിയിട്ട അനുഭൂതി ആണ് ഉണ്ടാവുക . വീടിനു ചുറ്റും വിശാലമായ പറമ്പും, പടിഞ്ഞാറു ഭാഗത്ത്‌ കുളവും, കുളത്തിന് അപ്പുറം പാടശേഖരവും ആണ് . അവിടെ എത്തുമ്പോള്‍ ഞങ്ങള്‍ 3 പേരും സ്ഥിരമായി പടിഞ്ഞാറുഭാഗത്തുള്ള ചിറയില്‍ നല്ല ഇളം കാറ്റു ഏറ്റു ഇരിക്കും. പടിഞ്ഞാറു ഭാഗത്തായിട്ടാണ് എനിക്കു ഒരിക്കലും മറക്കാന്‍ കഴിയാത്ത കിളിച്ചുണ്ടന്‍ മാവു നില്‍ക്കുന്നത് . അതില്‍ ആണ് ഞങ്ങള്‍ ഓണത്തിന് ഉഞ്ഞാല്‍ ആടുന്നത് . എന്റെ ജീവിതത്തിലെ മറക്കാനാവാത്ത പല നിമിഷങ്ങളും ഉണ്ടായതു ആ മാവുന്‍ ചുവട്ടില്‍ വെച്ചാണ്‌
.

ഞങ്ങള്‍ ചെന്ന് ഇറങ്ങിയുടനെ ശ്രുതി ഓടി അടുത്ത എത്തി . അമ്മൂമ്മ ഞങ്ങളെയും പ്രതീക്ഷിച്ചു പൂമുഖത് ഇരുപ്പുന്ടരുന്നു ഞാന്‍ ശ്രുതിയേം കൂടി അമ്മൂമ്മയുടെ അടുത്തേക്ക് ഓടി . കഴിഞ്ഞ ഓണം അവധിക്കു വന്നപ്പോള്‍ കണ്ടതാണ് . പത്താം ക്ലാസ്സില്‍ ആണ് എന്ന പേരില്‍ പിന്നെ നാട്ടിലേക്കു വന്നതേ ഇല്ല . എന്നെ കണ്ടതും അമ്മൂമ്മയുടെ കണ്ണ് നിറഞ്ഞു . അപ്പോളേക്കും അപ്പച്ചിയും അമ്മയും ഒക്കെ പെട്ടിയും എല്ലാം എടുത്ത് അകത്തു വെച്ച് . സന്ദീപെട്ടനെ അവിട എങ്ങും കണ്ടതെ ഇല്ല. 

ശ്രുതി സന്ദീപേട്ടന്‍ എവിടെ പോയി .?

ഏട്ടനു പരീക്ഷ അടുത്ത ആഴ്ച കൂടി ഉണ്ട് . ഇപ്പോള്‍ ടുഷന് പോയിരിക്കുകയാണ് .

അപ്പോള്‍ ഒരാഴ്ച കഴിഞ്ഞേ ഏട്ടനെ കളിയ്ക്കാന്‍ ഒക്കെ കൂട്ടിനു കിട്ടു അല്ലെ.

ഏട്ടനു ഇപ്പോള്‍ നമ്മളോടോന്നും വലിയ കൂട്ട് ഇല്ല കോളേജില്‍ ആയപ്പോഴേക്കും പുതിയ കൂട്ടുകാരൊക്കെ ആയിപ്പോയി .

നിങ്ങള്‍ ഇവിടെ വാചകം അടിച്ചു നിക്കുവാണോ . വാ കാപ്പി കുടിക്കാം .

കാപ്പി കുടി ഒക്കെ കഴിഞ്ഞു പറമ്പില്‍ കറങ്ങി നടന്നു, ഞങ്ങള്‍ 2 ഉം കൂടി പരീക്ഷയുടെ വിശേഷങ്ങളും . കൂട്ടുകാരുടെ കാര്യവും ഒക്കെ പറഞ്ഞു . ഊണ് സമയം ആയപ്പോള്‍ അമ്മ വന്നു ഞങ്ങളെ വിളിച്ചു . ഉണ് മേശക്കു മുന്നില്‍ ചെല്ലുമ്പോള്‍ സന്ദീപേട്ടന്‍ അവിടെ ഉണ്ട്.

ഏട്ടന്‍ എപ്പോള്‍ വന്നു ?

ഞാന്‍ വന്നട്ട്‌ കുറേ നേരം ആയി . നിങ്ങള്‍ കറങ്ങാന്‍ പോയെക്കുവല്ലരുന്നോ അതാ ഞാന്‍ വിളിക്കഞ്ഞത്

ഞങ്ങള്‍ കറങ്ങാന്‍ എങ്ങും പോയില്ല അപ്പുറത്ത് ഉണ്ടാരുന്നു . ഒരു ജാടക്കാരന്‍ .

എന്റെ പറച്ചില്‍ കേട്ട് എല്ലാരും ചിരിച്ചു . പതിവിലും വിപരീതമായി സന്ദീപെട്ടന്റെ നോട്ടത്തില്‍ എന്തോ ഒരു മാറ്റം ഉള്ള പോലെ എനിക്കു തോന്നി . ആ കണ്ണില്‍ മറ്റു എന്തിനോ വേണ്ടി ഉള്ള ഒരു ദാഹം .
അത് എന്താണ് എന്ന് എനിക്കു മനസിലായില്ല . പക്ഷെ ഞാനും അറിയാതെ ആ കണ്ണുകളിലേക്കു
കുറച്ചു നേരം നോക്കി ഇരുന്നു . എന്തോ ഒരു വശീകരണ യന്ത്രം പോലെ എന്നെ ഉള്ളിലേക്ക്
വലിചെടുക്കുകയാണോ എന്ന് എനിക്കു തോന്നിപ്പോയി . ഊണ് കഴിഞ്ഞു ഉമ്മറത്തേക്ക് ഞാനും
ശ്രുതിയും പോയി അപ്പോഴേക്കും ഏട്ടനും അവിടെ എത്തി . ഏട്ടന്‍ എന്റെ എതിര്‍ വശത്ത്
മനപൂര്‍വം വന്നു ഇരുന്നതാണോ എന്ന് എനിക്കു തോനിപ്പോയി . കാരണം അതേപോലെ ഉള്ള നോട്ടം
ആരുന്നു അത് . ശരീരത്തേക്ക് തുളച്ചു കേറുന്ന നോട്ടം.

"എടീ ലെച്ചു അടുത്ത ആഴ്ച വിഷു ആണ് .നമുക്ക് അടിച്ചു പൊളിക്കണം" 

ശ്രുതിയുടെ ആ വാക്കുകളാണ് ഞങ്ങളെ സ്വപ്ന ലോകത്ത് നിന്നും ഉണര്‍ത്തിയത് .

"അപ്പോളേക്കും എനിക്കു പരീക്ഷ കഴിയും നമുക്ക് ആഘോഷിക്കാം . തെക്ക് ഭാഗത്തെ കൊന്ന മരം നിറച്ചു പൂക്കള്‍ ഉണ്ട് ."
കുറേ നേരം കൂടി ഞങ്ങള്‍ അവിടെ വര്‍ത്തമാനം പറഞ്ഞു ഇരുന്നു . 2 ദിവസം കഴിഞ്ഞു അമ്മയും അച്ഛനും തിരിച്ചു പോയി . വ്യാഴാഴ്ച അയപോലെക്കും ഏട്ടനു പരീക്ഷയും കഴിഞ്ഞു . അന്ന് വയ്കുന്നേരം ഞങ്ങള്‍ ഹരിപ്പാട്‌ ക്ഷേത്രത്തില്‍ പോയി തൊഴുതു . ഞങ്ങള്‍ 3
പേരും കൂടി നടക്കുമ്പോളും എന്‍റെ അടുത്ത് കൂടി ഏട്ടന്‍ നടക്കുകയുള്ളു. പണ്ടും
ഞങ്ങള്‍ അങ്ങനെ ആയിരുന്നു. പക്ഷെ ഇപ്രാവശ്യം എന്‍റെ മനസ്സില്‍ എന്തൊക്കെയോ
അസ്വാഭാവികത തോന്നി . ദീപാരാധന കഴിഞ്ഞു തിരിച്ചു വരുമ്പോളേക്കും സന്ധ്യ കഴിഞ്ഞു .
പിന്നെയും 2 ദിവസം കഴിഞ്ഞു ആയിരുന്നു വിഷു . വിഷുവിനു തലേന്ന് കൊന്ന പൂക്കളും ,
കണിവെള്ളരിയും, മാങ്ങയും, നാളികേരവും, പഴങ്ങളും, നിലവിളക്കും ഒക്കെ
ഒരുക്കി കൃഷ്ണന്റെ മുന്നില്‍ വെച്ചു .

വെളുപ്പിനെ അപ്പച്ചി ഞങ്ങളെ വിളിച്ചുണര്‍ത്തി . ഞാനും ശ്രുതിയും ഒരു മുറിയില്‍ ആണ് കിടക്കുനന്തു . 2 പേരും കണ്ണ് പൊതി എണീക്ക്. ഞങ്ങള്‍ കണ്ണ് അടച്ചു എന്നിട്ട് അപ്പച്ചിയുടെ കൈക്ക് പിടിച്ചു പൂജ മുറിക്കു മുന്നില്‍ എത്തി. കത്തിച്ചു വെച്ച നിലവിളക്കും കൃഷ്ണന്റെ രൂപവും എല്ലാം മനസ് നിറച്ചു കണ്ടു . അപ്പോഴേക്കും അപ്പച്ചി ഏട്ടനേയും വിളിച്ചുകൊണ്ടു വന്നു .

അമ്മൂമ്മ ഞങ്ങള്‍ക്കെല്ലാം കൈനീട്ടം നല്‍കി. അപ്പച്ചിയും. മൂത്തവള്‍ ഇളയവര്‍ക്ക് കൈനീട്ടം കൊടുക്കണം എന്ന് ആണ് . അതുകൊണ്ട് ഞങ്ങള്‍ ചേട്ടനോട് പറഞ്ഞു കൈനീട്ടം തരാന്‍ . ഏട്ടന്റെ മുഖം പെട്ടന് ചമ്മി . അമ്മൂമ്മ പറഞ്ഞു അവനു ജോലി കിട്ടി കഴിഞ്ഞു എല്ലാര്ക്കും തരും, വെറുതെ അവനെ ഇട്ടു വിഷമിപ്പിക്കാതെ. മുഖം ഒക്കെ കഴുകി വീണ്ടും ഞാന്‍ പൂജ മുറിക്കുള്ളില്‍ എത്തി . പെട്ടന് ഏട്ടന്‍ അവിടേക്ക് വന്നു എന്‍റെ ചെവിയില്‍ പറഞ്ഞു

"നിനക്ക് കൈനീട്ടം ഞാന്‍ തരുന്നുണ്ട്. കാത്തിരുന്നോ ഇന്ന് തന്നെ തരും ."

ചേട്ടന്‍ പൂജ മുറിയില്‍ നിന്നും വേഗം പൊയ്ക്കളഞ്ഞു അപ്പോളേക്കും ശ്രുതി വന്നു . ഞാന്‍ എന്തോ ഒരു സ്വപ്ന ലോകത്ത് എന്ന പോലെ അവിടെ നിന്നു.മനസ് മുഴുവന്‍ ഏട്ടന്‍ പറഞ്ഞ കാര്യം ആയിരുന്നു . ശ്രുതി പല പ്രാവശ്യം ചോദിച്ചു നീ എന്താ സ്വപനം കണ്ടു ഇരിക്കുന്നത് എന്ന് . 

വൈകിന്നേരം പതിവ് പോലെ ഞങ്ങള്‍ പടിഞ്ഞാറു ഭാഗത്ത്‌ പോയിരുന്നു അവിടെ അപ്പച്ചി കുറേ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് . ഞങ്ങള്‍ അതിനൊക്കെ വെള്ളം ഒഴിച്ച് കഴിഞ്ഞു അവിടെ ഇരുന്നു. ഏട്ടന്‍ ഒന്നും വലുതായി സംസാരിച്ചില്ല. എന്തോ ചിന്തിച്ചു ഇരുന്നു. ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കുന്നുണ്ട് . എന്‍റെ മനസ്സില്‍ കാലത്ത് തരാം എന്ന് പറഞ്ഞ "കൈനീടം" എന്താണ് എന്ന് അറിയാന്‍ ഉള്ള ആകാംഷയും . വിളക്കു വെക്കാന്‍ നേരം ആയപ്പോള്‍ ശ്രുതി എഴുനേറ്റു .

എന്താ പോകണ്ടേ ഇവിടെ ഇരിക്കുവാണോ നിങ്ങള്‍ .

ഏട്ടന്‍ പെട്ടന് പറഞ്ഞു "നീ പൊക്കോ ഞങള്‍ കുറേ കഴിഞ്ഞു വരാം . "

കുറച്ചു സമയം കൂടി അവിടെ ഇരുന്നു ഞങ്ങള്‍ . ഏട്ടന്‍ ഒന്നും സംസാരിക്കുന്നില്ല. എന്റെ മുഖത്ത് ഇടയ്ക്കു ഇടയ്ക്കു നോക്കുന്നുണ്ട്. എനിക്കു സംസാരിക്കാന്‍ വാക്കുകള്‍ ഒന്നും കിട്ടാതെ പോലെ ആയി . എന്താ ഞങ്ങള്‍ക്ക് ഇടയില്‍ സംഭവിക്കുന്നത്‌ !

ഇരുട്ടു വീണു തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു

"ഏട്ടാ നമുക്ക് പോകാം"?

ഞങ്ങള്‍ വീടിലേക്ക്‌ നടന്നു . ഏട്ടന്‍ പുറകില്‍ ആയിട്ടാണ് നടക്കുന്നത് . മാവിന്റെ ചോട്ടില്‍ ആയപ്പോള്‍ പെട്ടന് ഏട്ടന്‍ എന്‍റെ കൈക്ക് പിടിച്ചു തിരിച്ചു നിര്‍ത്തി, എന്‍റെ ചുണ്ടില്‍ ഉമ്മ വെച്ചു . പെട്ടനുള്ള ഞെട്ടലില്‍ എന്താ സംഭവിക്കുന്നത്‌ എന്ന് അറിയുന്നതിന് മുന്നേ ഏട്ടന്‍ എനിക്കു ആ കൈനീടം നല്‍കി . ഞാന്‍ അതുവരെ അനുഭവിച്ചട്ടില്ലാത്ത ഒരു നിര്‍വൃതിയില്‍
അലിഞ്ഞങ്ങനെ നിന്നു പോയി.
(തുടരും )